അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ വേണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: അന്തര്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്കുള്ള പുതിയ മാര്‍ഗനിര്‍േദശങ്ങള്‍ പുറത്തിറക്കി കര്‍ണാടക സര്‍ക്കാര്‍. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ചെക്ക് പോസ്റ്റുകളിലും ബസ് സ്റ്റേഷനിലും നടത്തി വന്നിരുന്ന മെഡിക്കല്‍ പരിശോധന ഉള്‍പ്പടെ ഒഴിവാക്കിയാണ് പുതിയ മാര്‍ഗനിര്‍േദശം പുറത്തുവന്നത്. ഇതുകൂടാതെ പുറത്തു നിന്നെത്തുന്നവര്‍ 14 ദിവസത്തെ ക്വാറന്റീനില്‍ കഴിയണമെന്നുള്ള നടപടിയും ഒഴിവാക്കി.

കൈകളില്‍ ക്വാറന്റീന്‍ മുദ്ര പതിപ്പിക്കുന്നത്, സംസ്ഥാനന്തര യാത്രക്കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്ന സേവ ബിന്ധു പോര്‍ട്ടലിലും ഇനി രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ല. കൂടാതെ ക്വാറന്റീനില്‍ കഴിയുന്നവരുടെ വീടുകളില്‍ നോട്ടീസ് പതിക്കുന്ന രീതിയും സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കി. പുറത്തു നിന്നെത്തുന്നവര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ വീടുകളില്‍ തന്നെ കഴിഞ്ഞ് ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്നാണ് പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നത്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുക. കൊവിഡുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങളായ പനി, തൊണ്ടവോദന, ജലദോഷം, കഫക്കെട്ട്, ശ്വാസതടസം എന്നിവ നേരിട്ടാല്‍ പരിശോധനയ്ക്ക് വിധേയമാകമമെന്നും അല്ലെങ്കില്‍ ആപ്തമിത്ര ഹെല്‍പ്പ്ലൈന്‍ നമ്പറായ 14410 ലേക്ക് വിളിച്ചറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Top