പരാജയം ഉറപ്പ്, കര്‍ണ്ണാടകയില്‍ ബിജെപി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചില്ല

karnataka bjp

ബംഗളുരു: കര്‍ണാടക സ്റ്റേറ്റ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് ബി.ജെ.പി. മൂന്ന് സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്റ്റംബര്‍ 24ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി കഴിഞ്ഞിട്ടും ബി.ജെ.പിയ്ക്കുവേണ്ടി ആരും പട്ടിക നല്‍കിയിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സീറ്റ് നേടാനാവശ്യമായ എം.എല്‍.എമാരുടെ പിന്തുണയില്ലാത്തതിനാല്‍ ബി.ജെ.പിക്ക് രണ്ട് സീറ്റുകളും കോണ്‍ഗ്രസിന് ഒന്നും നഷ്ടമായിരുന്നു. ഈ സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പി നേതാക്കളായ കെ.എസ് ഈശ്വരപ്പ, വി. സോമണ്ണ, കോണ്‍ഗ്രസ് ഡെപ്യൂട്ടി മുഖ്യമന്ത്രി ജി. പരമേശ്വര എന്നിവരായിരുന്നു 112 എം.എല്‍.എമാരുടെ പിന്തുണ നേടാനാവാത്തതിനാല്‍ പരാജയപ്പെട്ടത്.

മൂന്ന് സീറ്റിലേക്കും ഭരണകക്ഷിയായ ജെ.ഡി.എസ് – കോണ്‍ഗ്രസ് സംഖ്യം മത്സരിക്കും. രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസും ഒന്നില്‍ ജെ.ഡി.എസുമാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുക.

മതിയായ പിന്തുണയില്ലാത്തതിനാല്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ച് പരാജയം ഏറ്റുവാങ്ങേണ്ടെന്ന നിലപാടാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം സ്വീകരിച്ചത്.

തങ്ങള്‍ക്ക് ആവശ്യമായ പിന്തുണയില്ലെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തേണ്ടെന്ന് തീരുമാനിച്ചതെന്ന് കര്‍ണാടകയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു.

Top