കാരാക്കുറുശ്ശി ഇരട്ടക്കൊലക്കേസ്: പ്രതികള്‍ കുറ്റക്കാര്‍

പാലക്കാട്: മണ്ണാർക്കാട് കാരാക്കുറുശ്ശിയിലെ ഇരട്ടക്കൊലക്കേസിൽ പ്രത്യേക കോടതി നാളെ വിധി പറയും. 2009ൽ അമ്മയും മകകളും വെട്ടേറ്റ് മരിച്ച കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി ഇന്ന് കണ്ടെത്തിയിരുന്നു.

പന്ത്രണ്ട് വർഷം മുമ്പ് നടന്ന കൊലപാതക കേസിലാണ് വിധി പറയുന്നത്. 2009 ജനുവരി 5നാണ് കാരാക്കുറിശ്ശി ഷാപ്പുംകുന്നിൽ കല്യാണി, മകൾ ലീല എന്നിവർ വെട്ടേറ്റ് മരിച്ചത്. ഇവരുടെ വീട്ടിൽ പണിക്ക് വന്നിരുന്ന സുരേഷ്, അയ്യപ്പൻകുട്ടി എന്നിവരാണ് കൊലപാതകം നടത്തിയെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.

മോഷണ ശ്രമത്തിനിടെയായിരുന്നു കൊലപാതകം. കവർച്ച, അതിക്രമിച്ച് കയറൽ, കൊലപാതകം , തെളിവ് നശിപ്പിക്കൽ തുടങ്ങി കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തിയിരുന്നു.

Top