മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തും സഹോദരിയും രാജ്യദ്രോഹക്കേസില്‍ മുംബൈ പൊലീസിന് മുന്നില്‍ ഹാജരായി. ബാന്ദ്ര പൊലീസ് സ്റ്റേഷനിലാണ് ഇരുവരും ഹാജരായത്. വൈ പ്ലസ് സുരക്ഷയോടെ അഭിഭാഷകനൊപ്പമാണ് കങ്കണ സ്റ്റേഷനിലെത്തിയത്. പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇവര്‍ക്ക് മൂന്ന് തവണ നോട്ടീസ് നല്‍കിയിരുന്നു. നേരത്തെ ബോംബെ ഹൈക്കോടതി ഇവര്‍ക്ക് അറസ്റ്റില്‍ നിന്ന് ഇടക്കാല സുരക്ഷ നല്‍കിയിരുന്നു.
കങ്കണയുടെയും സഹോദരിയുടെയും സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്‍ മതസ്പര്‍ധയുണ്ടാക്കുന്നുവെന്നും സൗഹാര്‍ദ്ദാന്തരീക്ഷം തകര്‍ക്കുന്നതാണെന്നും കാണിച്ചാണ് ബാന്ദ്ര പൊലീസില്‍ പരാതി ലഭിച്ചത്. തുടർന്ന്
മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എഫ്‌ഐആര്‍ റദ്ദാക്കാനും അറസ്റ്റ് ഒഴിവാക്കാനും കങ്കണ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കങ്കണക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തതിനെതിരെ കോടതിയും പരാമര്‍ശമുന്നയിച്ചിരുന്നു.