പ്രിയങ്ക മോദി ഭക്തയായിരുന്നു, ആഹാരത്തിന് വേണ്ടിയാണ് കൂറുമാറ്റം: കങ്കണ

വിവാദപരാമര്‍ശങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടംപിടിക്കാറുള്ള ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ ട്വിറ്റര്‍ അക്കൗണ്ട് നീക്കം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഇന്‍സ്റ്റഗ്രാമിലൂടെയും മറ്റ് സമൂഹമാധ്യമങ്ങളിലൂടെയുമാണ് താരം തന്റെ അഭിപ്രായങ്ങളും പരാമര്‍ശങ്ങളും പങ്കുവക്കുന്നത്. ഇപ്പോഴിതാ, ക്രിഷ് 3 സഹതാരം പ്രിയങ്ക ചോപ്രയുടെ രാഷ്ട്രീയ നിലപാടിനെക്കുറിച്ച് വ്യക്തമാക്കുകയാണ് കങ്കണ.

ബോളിവുഡ് നടി പ്രിയങ്ക ചോപ്ര ഒരിക്കല്‍ മോദി ആരാധകയായിരുന്നുവെന്നും ഇപ്പോള്‍ അദ്ദേഹത്തിന്റെ വിമര്‍ശകയായതാണെന്നും താരം പറഞ്ഞു. സ്വന്തം നിലനില്‍പിന് വേണ്ടിയാണ് എല്ലാവരും ഇങ്ങനെ പെരുമാറുന്നതെന്നും എന്നാല്‍ ഈ നാട്ടില്‍ സ്വാതന്ത്ര്യമുണ്ടെന്നത് ഓര്‍മിക്കണമെന്നും കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ വിശദമാക്കി.

നരേന്ദ്രമോദിക്കെതിരെ, ഇന്ത്യയുടെ മോശം വശങ്ങളെ കുറിച്ച് ലേഖനങ്ങള്‍ എഴുതുന്ന പത്രപ്രവര്‍ത്തകര്‍ക്കായുള്ള ഒരു പരസ്യത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചുകൊണ്ടാണ് കങ്കണ റണൗട്ടിന്റെ പരാമര്‍ശം.

കങ്കണയുടെ വാക്കുകള്‍

‘ഇത് പത്രപ്രവര്‍ത്തനത്തില്‍ മാത്രമല്ല, എല്ലാ മേഖലയിലും പ്രകടമാണ്. പ്രിയങ്ക ചോപ്ര ഒരു ദേശീയവാദിയില്‍ നിന്നും മതേതര ആശയങ്ങളുള്ള നായ്ക്കുട്ടി ആവുകയായിരുന്നു. പ്രിയങ്ക മോദിജിയുടെ ഏറ്റവും വലിയ ആരാധകയായിരുന്നു. അതില്‍ നിന്നുമാണ് മോദിക്കെതിരെയുള്ള വിമര്‍ശകയും വിദ്വേഷിയുമായത്. ആഹാരത്തിന് വേണ്ടിയാണ് ഇത്തരം ആട്ടങ്ങള്‍, എന്നാല്‍ നമ്മുടെ നാട്ടില്‍ സ്വാതന്ത്ര്യമുണ്ട്. എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ നന്നായി ചെയ്യൂ,’ കങ്കണ ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു.

 

Top