സമാന്ത നാഗചൈതന്യ വിവാഹമോചനത്തിനു കാരണക്കാരന്‍ ‘ഒരു നടന്‍’ ; കങ്കണ

മാന്തയുടെയും നാഗചൈതന്യയുടേയും വിവാഹമോചന വാര്‍ത്തകള്‍ക്കു പിന്നാലെ മുനവച്ച പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണൗട്ട്. ബോളിവുഡിലെ ‘വിവാഹനമോചന വിദഗ്ധനു’മായി നാഗചൈതന്യ അടുത്തിടപഴകിയതാണ് വിവാഹബന്ധം വേര്‍പെടുത്താന്‍ കാരണമെന്നായിരുന്നു കങ്കണ പറഞ്ഞത്. താരം ഉദ്ദേശിച്ചത് ആമിര്‍ ഖാനെയെന്ന് വ്യക്തമാണെന്നു ആരാധകര്‍ പറയുന്നു.

‘ഈ സൗത്ത് ഇന്ത്യന്‍ നടന്‍ നാലുവര്‍ഷത്തെ വിവാഹബന്ധം ഉപേക്ഷിച്ച് പെട്ടെന്ന് വിവാഹമോചനം തേടി. ഒരു പതിറ്റാണ്ടായുള്ള അവരുടെ ബന്ധം അവസാനിപ്പിക്കാന്‍ കാരണം സൂപ്പര്‍ സ്റ്റാറായ, ബോളിവുഡിലെ വിവാഹമോചന വിദഗ്ധനായ’ നടനുമായി പരിചയത്തിലായതാണ്. നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം നശിപ്പിച്ചു. ഇപ്പോള്‍ അവന്റെ വഴികാട്ടിയും ഉപദേശകയായ അമ്മായിയുമായി. അതിനാല്‍ എല്ലാം പെട്ടെന്ന് നടന്നു. ഞാന്‍ ആരെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. അതില്‍ ഒളിച്ചുവയ്‌ക്കേണ്ട ഒന്നുമില്ലെന്ന് കങ്കണ കുറിച്ചു.

മാത്രമല്ല, വര്‍ധിച്ചുവരുന്ന വിവാഹമോചന കേസുകളില്‍ കങ്കണ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. ‘വിവാഹ മോചനം നടക്കുമ്പോള്‍ എല്ലായ്‌പ്പോഴും തെറ്റ് പുരുഷന്റെ ഭാഗത്താണ്. ഞാന്‍ പഴഞ്ചന്‍ ചിന്താഗതിക്കാരിയും മുന്‍വിധിയുള്ളവളുമാണെന്ന് തോന്നിയേക്കാം, പക്ഷേ ഇങ്ങനെയാണ് ദൈവം പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ചിരിക്കുന്നത്. അടിസ്ഥാനപരമായും ശാസ്ത്രീയപരമായും പുരുഷന്‍ ഒരു വേട്ടക്കാരനാണ്, സ്ത്രീ ഒരു പരിപാലകയും. നൂറിലൊരു സ്ത്രീ നേരത്തേ ആ പട്ടികയില്‍ പെടുന്നില്ലായിരിക്കാം. സ്ത്രീകളെ ആവശ്യാനുസരണം ഉപയോഗിച്ച് വസ്ത്രം മാറുന്നത് പോലെ മാറ്റുകയും പിന്നീട് അവരുടെ സുഹൃത്താണെന്ന് പറയുകയും ചെയ്യുന്നവരോട് കരുണ കാട്ടരുത്. ഇത്തരക്കാര്‍ക്ക് മാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്ന പിന്തുണയില്‍ ലജ്ജിക്കുന്നു. അവര്‍ പുരുഷന്മാരെ പ്രകീര്‍ത്തിക്കുകയും സ്ത്രീകളെ വിധിക്കുകയും ചെയ്യുന്നു. വിവാഹമോചന സംസ്‌കാരം മുമ്പൊരിക്കലുമില്ലാത്ത വിധം ഉയരുകയാണെന്നും കങ്കണ പറയുന്നു.

ആമിര്‍ നായകനായെത്തുന്ന ലാല്‍ സിങ്ങ് ചദ്ദയില്‍ നാഗചൈതന്യയും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. മാത്രമല്ല നാഗ ചൈതന്യ നായകനായ ലവ് സ്റ്റോറിയുടെ വിജയാഘോഷത്തില്‍ ആമിര്‍ ഖാന്‍ ആയിരുന്നു പ്രധാന അതിഥി. ആമിര്‍ അടുത്തിടെ രണ്ടാം ഭാര്യയായ കിരണ്‍ റാവുവില്‍ നിന്ന് വിവാഹമോചനം നേടിയിരുന്നു. 15 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിലാണ് ആമിറും കിരണും വേര്‍പിരിഞ്ഞത്. ഇതു ചൂണ്ടിക്കാട്ടിയാണ് കങ്കണയുടെ പ്രസ്താവന.

Top