ഹെലികോപ്ടര്‍ വിവാദം അന്വേഷിച്ച ശേഷം പ്രതികരിക്കാമെന്ന് കാനം രാജേന്ദ്രന്‍

kanam pinaray

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ വിവാദത്തില്‍ അന്വേഷിച്ച ശേഷം പ്രതികരിക്കാമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിഷയത്തില്‍ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രതികരിക്കുന്നത് ശരിയല്ലന്നും ഒരു വാര്‍ത്ത കൊടുത്തിട്ട് അതിനോട് പ്രതികരിക്കാന്‍ പറയാന്‍ മാധ്യമങ്ങള്‍ ആരാണെന്നും കാനം ചോദിച്ചു.

ഉദ്യോഗസ്ഥന്മാരുടെ നിയമനവും സ്ഥലംമാറ്റവും സര്‍ക്കാറിന്റെ ഭരണകാര്യത്തില്‍ വരുന്ന കാര്യങ്ങളാണ്. ഇതില്‍ ഇടപെടാന്‍ സി.പി.ഐ ആഗ്രഹിക്കുന്നില്ല. ഇത്തരം വിഷയത്തില്‍ അഭിപ്രായം പറയുന്ന പാര്‍ട്ടിയല്ല തങ്ങളുടേതെന്നും കാനം മാധ്യമങ്ങളോട് പ്രതികരിച്ചു.

തൃശൂര്‍ പാര്‍ട്ടി സമ്മേളനത്തില്‍ നിന്നും തിരുവനന്തപുരത്തേക്കും, അവിടെ നിന്നും സമ്മേളനത്തിലേക്കുമുള്ള യാത്രയ്ക്കുമാണ് ദുരന്തനിവാരണ ഫണ്ടില്‍ നിന്നും തുക നല്‍കാന്‍ ഉത്തരവിട്ടത്.

ഈ മാസം ആറിന് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍ ആണ് പണം നല്‍കുന്നത് സംബന്ധിച്ച ഉത്തരവിറക്കിയത്. എന്നാല്‍ സംഭവം വിവാദമായതോടെ ഉത്തരവ് റദ്ദാക്കുകയായിരുന്നു.

Top