പത്തനംതിട്ട: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കോന്നിയിലെത്തും. ഒരു മണിക്ക് പത്തനംതിട്ട മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ വിമാനമിറങ്ങുന്ന മോദിയെ നേതാക്കള്‍ ചേര്‍ന്ന് സ്വീകരിക്കും.
തിരുവനന്തപുരത്ത് കാര്യവട്ടത്തെ ഗ്രീന്ഫീല് സ്റ്റേഡിയത്തിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന രണ്ടാമത്തെ പരിപാടി. നേമത്തിന് പിന്നാലെ അട്ടിമറി സ്വപ്നം കാണുന്ന കോന്നിയിലും നരേന്ദ്രമോദി എത്തുന്നതോടെ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മേല്‍കൈ നേടാമെന്നും ബിജെപി നേതാക്കള്‍ കണക്ക് കൂട്ടുന്നു. രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്ന കെ. സുരേന്ദ്രന് കോന്നിയില്‍ മുഴുവന്‍ സമയവും ചെലവഴിക്കാനാവാത്തതിന്റെ
കുറവ് പ്രധാനമന്ത്രിയുടെ വരവോടെ പരിഹരിക്കാമെന്നും നേതാക്കള്‍ വ്യക്തമാക്കി.
കേന്ദ്രമന്ത്രി വി. മുരളീധരന്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്, ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിവരും വിവിധ സ്ഥാനാര്‍ഥികളും യോഗത്തില്‍ സംസാരിക്കും. ഒരു മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന യോഗത്തിന് ശേഷം 2.10ന് പ്രധാനമന്ത്രി തിരുവനന്തപുരത്തേക്ക് തിരിക്കും. പത്തനംതിട്ടയില്‍ നരേന്ദ്രമോദിക്കായി കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.