തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള കൈമാറ്റ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. വിമാനത്താവളത്തിന്റെ ടെന്‍ഡറില്‍ പങ്കെടുക്കാന്‍ രണ്ടു കോടി മുപ്പത്താറു ലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപ ചെലവ്. ഇതില്‍ 2.13 കോടി കണ്‍സല്‍ട്ടന്‍സിക്കു മാത്രം. ഇത്രയും വലിയ കണ്‍സള്‍ട്ടന്‍സി രാജും കൊള്ളയും നടത്താന്‍ പിണറായിക്കല്ലാതെ മറ്റാര്‍ക്ക് കഴിയും എന്നാണ് സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
വിമാനത്താവളത്തിന്റെ ടെൻഡറിൽ പങ്കെടുക്കാൻ രണ്ടുകോടി മുപ്പത്താറുലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപ ചെലവ്. ഇതിൽ 2.13 കോടി കൺസൽട്ടൻസിക്കു മാത്രം. വെറുതെയല്ല ഈ ബഹളം വെക്കുന്നത്. ഇത്രയും വലിയ കൺസൽട്ടൽസി രാജും കൊള്ളയും നടത്താൻ പിണറായി സർക്കാരിനല്ലാതെ ആർക്കു കഴിയും. കരാർ എങ്ങാൻ തരപ്പെട്ടിരുന്നെങ്കിൽ വിമാനത്താവളം തന്നെ വിഴുങ്ങിക്കളയുമായിരുന്നു പിണറായി വിജയൻ…