പിണറായിയ്ക്കും പാര്‍ട്ടിക്കാര്‍ക്കും സ്ത്രീധനമായി കിട്ടിയതാണോ പയ്യന്നൂരും കണ്ണൂരുമെന്ന് സുരേന്ദ്രന്‍

k surendran

കണ്ണൂര്‍ : അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാനെത്തിയ നൂറിലധികം സ്ത്രീകളേയും കുട്ടികളേയും ഒരു സംഘം സി. പി. എം ക്രിമിനലുകള്‍ ആയുധങ്ങളുപയോഗിച്ച് അക്രമിച്ചു പരിക്കേല്‍പ്പിച്ചിട്ടും പൊലീസ് കേസെടുക്കാനോ ആരെയും അറസ്റ്റ് ചെയ്യാനോ തയ്യാറാവുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍.

ചിത്തിര ആട്ട വിശേഷദിവസം സന്നിധാനത്ത് സ്ത്രീയെ ആക്രമിക്കാന്‍ അജ്ഞാതനായ ഒരാള്‍ നാളികേരം എടുത്തുയര്‍ത്തിക്കാണിച്ചു എന്ന പറഞ്ഞാണ് വത്സന്‍ തില്ലങ്കേരി, വി. വി. രാജേഷ്, പ്രകാശ് ബാബു, സൂരജ് ഇലന്തൂര്‍ എന്നിവരടക്കം എന്നേയും പ്രതി ചേര്‍ത്ത് വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന,സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് ജയിലിലടച്ചത്. അവിടെ ഒരു സ്ത്രീക്കും പരിക്കു പറ്റിയിട്ടുമില്ലെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ചിത്തിര ആട്ട വിശേഷദിവസം സന്നിധാനത്ത് സ്ത്രീയെ ആക്രമിക്കാൻ അജ്ഞാതനായ ഒരാൾ നാളീകേരം എടുത്തുയർത്തിക്കാണിച്ചു എന്ന പേരുപറഞ്ഞാണ് വൽസൻ തില്ലങ്കേരി, വി. വി. രാജേഷ്,പ്രകാശ് ബാബു, സൂരജ് ഇലന്തൂർ എന്നിവരടക്കം എന്നേയും പ്രതി ചേർത്ത് വധശ്രമം,ക്രിമിനൽ ഗൂഡാലന,സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ ഗുരുതര വകുപ്പുകൾ ചേർത്ത് പൊലീസ് ജയിലിലടച്ചത്.

അവിടെ ഒരു സ്ത്രീക്കും പരിക്കു പറ്റിയിട്ടുമില്ല. എന്നാൽ പയ്യന്നൂരും കരിവെള്ളൂരിലും അയ്യപ്പജ്യോതിയിൽ പങ്കെടുക്കാനെത്തിയ നൂറിലധികം സ്ത്രീകളേയും കുട്ടികളേയും ഒരു സംഘം സി. പി. എം ക്രിമിനലുകൾ ആയുധങ്ങളുപയോഗിച്ച് അക്രമിച്ചു പരിക്കേൽപ്പിച്ചിട്ടും അതിന്റെ ദൃശ്യങ്ങൾ എല്ലാ ചാനലുകളിലും വന്നിട്ടും പൊലീസ് കേസ്സെടുക്കാനോ ആരെയും അറസ്ട് ചെയ്യാനോ തയ്യാറാവുന്നില്ല.

പൊലീസ് നോക്കി നിൽക്കെയാണ് ക്രിമിനലുകൾ അഴിഞ്ഞാടിയത്. ഇതെന്തു നീതിയാണ് ഇതെന്തു ന്യായമാണ് ശ്രീ പിണറായി വിജയൻ? താങ്കൾക്കും താങ്കളുടെ പാർട്ടിക്കാർക്കും സ്ത്രീധനമായി കിട്ടിയതാണോ പയ്യന്നൂരും കരിവെള്ളൂരും കണ്ണൂരും? ഈ ഇരട്ടനീതിയും നെറികേടും താങ്കൾ എത്രകാലം ഒരലങ്കാരമായി കൊണ്ടുനടക്കും? കൺമുന്നിൽ കണ്ട അക്രമസംഭവങ്ങളിൽപ്പോലും കേസ്സെടുക്കാത്ത പൊലീസ് ഉദ്യോഗസ്ഥർ മനുഷ്യരോ കാട്ടാളരോ? മാധ്യമങ്ങളും പൊതുസമൂഹവും ഈ പ്രശ്നം ഗൗരവമായി കാണേണ്ടതല്ലേ?

Top