പ്രദേശിക രാഷ്ട്രീയ വികാരം പ്രതിഫലിക്കുന്ന തെരെഞ്ഞെ‌ടുപ്പ് ഫലമെന്ന്‌ കെ.സുധാകരൻ

തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിൽ നിന്നും പുറത്തുവന്ന തെരെഞ്ഞെടുപ്പ് ഫലത്തിൽ പ്രദേശിക രാഷ്ട്രീയ വികാരമാണ് പ്രതിഫലിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. വർഗീയ ധ്രൂവീകരണം ജനാധിപത്യത്തിന് മേൽ ആധിപത്യം സ്ഥാപിക്കുന്നു എന്നതിന് തെളിവാണ് തെരഞ്ഞെടുപ്പ് ഫലം. അധികാരവും പണവും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചു എന്നതാണ് യുപിയിലെ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ ബോധ്യമാകുന്നതെന്നും സുധാകരൻ പറഞ്ഞു.

ദേശീയ രാഷ്ട്രീയവും ജനകീയ വിഷയങ്ങളും ചർച്ച ചെയ്തോ എന്നത് സംശയമാണ്. വർഗീയ ധ്രൂവീകരണം ജനാധിപത്യത്തിന് മേൽ ആധിപത്യം സ്ഥാപിക്കുന്നു എന്നതിന് തെളിവാണ് തെരഞ്ഞെടുപ്പ് ഫലം. അധികാരവും പണവും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചു എന്നതാണ് യുപിയിലെ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ ബോധ്യമാകുന്നത്. തെരഞ്ഞെടുപ്പിൽ ബിജെപി നേട്ടം ഉണ്ടാക്കുമ്പോൾ കേരളത്തിൽ സിപിഐഎം മുഖ്യമന്ത്രി സന്തോഷിക്കുകയാണ്. കോൺഗ്രസിന്റെ പരാജയം മതേതരത്വത്തിന്റെ ദുർദിനമാണ്. കോൺഗ്രസിന്റെ തകർച്ചയിൽ മോദിയും പിണറായി വിജയനും ഒരുമിച്ച് സന്തോഷിക്കുന്നുയെന്നത് രാജ്യത്തിന്റെ മതേതരത്വത്തിനുള്ള അപായ സൂചനായി കാണണമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേരളത്തിൽ പിണറായി വിജയൻ നടപ്പാക്കിയത് പോലെ സൗജന്യ ഭക്ഷ്യധാന്യവും മറ്റു വാക്ദാനപ്പെരുമഴയും നടത്തി ജനങ്ങളെ കബളിപ്പിച്ച് ജനവിധിയെ സ്വാധീനിക്കുകയാണ് ബിജെപി ചെയ്തത്. പഞ്ചാബിലെ ജനവിധിയെ സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം പഠിക്കുകയും ഉചിതമായ തീരുമാനം എടുക്കുകയും ചെയ്യും. വീഴ്ചകളിൽ തീരുത്തലുകൾ വരുത്തി ശക്തമായ തിരിച്ചുവരവ് നടത്തുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്. ജനാധിപത്യത്തിൽ ജയപരാജയങ്ങൾ സ്വാഭാവികം, ജനവിധിയെ മാനിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.

ദളിതർക്കും സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങളും ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നതും മതസ്പർദ്ദ വളർത്തുന്ന വിഷലിപ്തമായ പ്രസംഗങ്ങളും ഉൾപ്പെടെയുള്ള വിഷയങ്ങൾ യുപി തെരഞ്ഞെടുപ്പിൽ ചർച്ചയായില്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. കോൺ​ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തലയേയും കോൺ​ഗ്രസ്സിനേയും പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രം​ഗത്തു വന്നിരുന്നു. നിങ്ങൾക്കിന്ന് ദുർദിനമാണല്ലോ എന്നാണ് മുഖ്യമന്ത്രി പൊതുവേദിയിൽ പരിഹസിച്ചത്. വലിയ അഴീക്കൽ പാലത്തിൻ്റെ ഉദ്ഘാടന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. പാലം തുറന്ന ദിനം തൻറെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിനമെന്ന് സ്വാഗത പ്രസംഗത്തിൽ ചെന്നിത്തല പറഞ്ഞിരുന്നു.

പാലം ജനങ്ങൾക്ക് തുറന്നുകൊടുക്കുന്ന ഈ ദിനം തൻ്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിനമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് പ്രസംഗത്തിൽ പറഞ്ഞു. ഊഴമായപ്പോൾ മുഖ്യമന്ത്രി ചെന്നിത്തലയെ വേദിയിലിരുത്തിക്കൊണ്ട് തന്നെ ‘നിങ്ങൾക്കിന്ന് ദുർദിനമാണല്ലോ?’ എന്നാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടി പരോക്ഷമായി പരാമർശിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത്.

Top