യാത്രപ്പടി വിവാദത്തില്‍ വിശദീകരണവുമായി വീണ്ടും കെ സച്ചിദാനന്ദന്‍

തൃശൂര്‍: യാത്രപ്പടി വിവാദത്തില്‍ വിശദീകരണവുമായി വീണ്ടും സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദന്‍. കുറവുകളെക്കുറിച്ച് നല്ല ബോധ്യമുണ്ട്. വിലയിരുത്താന്‍ യോഗവും ചേരുന്നുണ്ട്. ഏഴ് ദിവസം അഞ്ഞൂറ് എഴുത്തുകാരെ വിളിച്ചു കൂട്ടി നൂറിലേറെ സെഷനുകള്‍ നടത്താന്‍ ഒട്ടും തികയുന്നതായിരുന്നില്ല മൂലധനം. ചിലവ് ചുരുക്കിയാലും പ്രതീകാത്മകമായി എന്തെങ്കിലും പങ്കാളികള്‍ക്ക് നല്‍കാനായിരുന്നു കമ്മിറ്റിയുടെ ശ്രമം.ജെഎല്‍എഫ്, കെഎല്‍എഫ് തുടങ്ങി ഇന്ത്യയിലെ ഒരു ഫെസ്റ്റിവലും എഴുത്തുകാര്‍ക്ക് ഒരു പ്രതിഫലവും നല്‍കുന്നില്ല. യാത്രാപ്പടിയില്‍ ഓഫീസ് തലത്തില്‍ ഉണ്ടായ ചില പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നുണ്ടെന്നും സച്ചിദാനന്ദന്‍ ഫേസ് ബുക്കില്‍ കുറിച്ചു.

Top