മുഖ്യമന്ത്രിയുടെ മകൾക്കു വേണ്ടി തൃശ്ശൂർ ലോക്സഭാ മണ്ഡലം സിപിഎം കുരുതി കൊടുക്കുമെന്ന ആരോപണം:കെ മുരളീധരൻ

കോഴിക്കോട്: മുഖ്യമന്ത്രിയുടെ മകള്‍ക്കു വേണ്ടി തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലം സിപിഎം കുരുതി കൊടുക്കുമെന്ന ആരോപണവുമായി കെ മുരളീധരന്‍ എംപി. തൃശൂരില്‍ സിപിഐയെ കുരുതി കൊടുക്കും. മോദിക്ക് മുന്നില്‍ മുഖ്യമന്ത്രി അനുസരണയുള്ള കുട്ടിയായി മാറി. സിപിഎം- ബിജെപി അന്തര്‍ധാര ഇതോടെ തെളിഞ്ഞുവെന്നും കെ മുരളീധരന്‍ പറഞ്ഞു.

എക്‌സാലോജിക്കിനെതിരായ ആര്‍ഒസി റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. എക്‌സാലോജിക്ക് വാദം ശരിവയ്ക്കുന്ന ഒരു രേഖയും നല്‍കിയില്ല. സിബിഐയും ഇഡിയും അന്വേഷിക്കേണ്ട കേസാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. സിബിഐ, ഇ ഡി അന്വേഷണം വേണം. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കണം. കോര്‍പ്പറേറ്റ് മന്ത്രാലയം മാത്രം അന്വേഷിച്ചിട്ട് എന്ത് കാര്യം. എന്നിട്ടും കോര്‍പ്പറേറ്റ് മന്ത്രാലയം അന്വേഷണത്തിനാണ് ഉത്തരവിട്ടത്. ഇത് സംഘപരിവാറുമായുള്ള ബന്ധത്തിന്റെ തെളിവാണ്. സംഘ്പരിവാറും കേരളത്തിലെ സിപിഎമ്മും തമ്മില്‍ അവിഹിത ബന്ധമുണ്ട്. ഇടയ്ക്ക് വന്‍ പോരാട്ടമാണ്. അത് ജനങ്ങളെ കബളിപ്പിക്കാനാണ്. സിബിഐ തെറ്റായ വഴിയില്‍ അന്വേഷണം കൊണ്ടുപോയാല്‍ പ്രതിപക്ഷം സര്‍ക്കാരിന് ഒപ്പം നില്‍ക്കും. അധികാരം ദുര്‍വിനിയോഗം ചെയ്യാനോ സെറ്റില്‍മെന്റിനോ അനുവദിക്കില്ല. ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയിലേക്ക് അന്വേഷണം എത്തിയില്ലല്ലോ. അന്വേഷണം നടത്തേണ്ടത് ബന്ധപ്പെട്ട ഏജന്‍സികളാണ്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു എന്ന സിപിഎം മറുപടി ക്ലീഷേയാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

വീണ വിജയന്റെ കമ്പനിക്കെതിരെ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണം. നിയമപരമായി നേരിടുമെന്ന് എന്താണ് സിപിഎം പറയാത്തതെന്നും മുരളീധരന്‍ ചോദിച്ചു. ടി സിദ്ധിക്കിന്റെ ഭാര്യക്കെതിരായ കേസ് ഞങ്ങള്‍ നിയമപരമായി നേരിടും. കെപിസിസി പുതിയ രാഷ്ട്രീയകാര്യ സമിതിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും പ്രതികരിച്ചാല്‍ ട്രാക്ക് മാറിപ്പോകുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. സമാനമായ ആരോപണം ഇന്നലെ പ്രതിപക്ഷ നേതാവ് വിഡി സതീശനും ഉന്നയിച്ചിരുന്നു. തൃശ്ശൂര്‍ സീറ്റ് ബിജെപിക്ക് അനുകൂലമാകാന്‍ എക്‌സാലോജിക്ക്, കരുവന്നൂര്‍ കേസുകളില്‍ സെറ്റില്‍മെന്റ് ഞങ്ങള്‍ സംശയിക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.

Top