k muralidharan against chief minister

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തിലേക്ക് കരുണാകരന്റെ പേര് മുഖ്യമന്ത്രി വലിച്ചിഴച്ചത് ശരിയായില്ലെന്ന് കെ മുരളീധരന്‍ എം എല്‍ എ.

കരുണാകരന്‍ ഇപ്പോഴും കേരള ജനതയുടെ ഇഷ്ട നേതാവാണ്. അക്കാദമി നടത്താനാണ് കെ കരുണാകരന്‍ ഭൂമി നല്‍കിയത്. അല്ലാതെ ഹോട്ടലും റസ്റ്റോറന്റും നടത്താനല്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്ക് ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരോടുള്ള വിധേയത്വമാണ് വിഷയം വഴിതിരിച്ചു വിടാനുള്ള നീക്കത്തിന് പിന്നില്‍.

ഓരോ ദിവസം കഴിയുമ്പോഴും മുഖ്യമന്ത്രി പദവിക്ക് യോഗ്യനല്ലെന്ന് പിണറായി തെളിയിച്ചു കൊണ്ടിരിക്കുകയാണ്. സ്ഥാനമൊഴിഞ്ഞാല്‍ പിണറായിയെ ഒരു പട്ടി പോലും തിരിഞ്ഞു നോക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി മറൈന്‍ഡ്രൈവില്‍ നടന്ന ഡി വൈ എഫ് ഐ ദേശീയ സമ്മേളനത്തിന്റെ സമാപന പൊതുയോഗത്തില്‍ കെ. മുരളീധരന്റെ നിരാഹാര സമരത്തെ പിണറായി വിജയന്‍ പരിഹസിച്ചിരുന്നു.

കരുണാകരന്‍ കൊടുത്ത ഭൂമി തിരിച്ചു പിടിക്കാന്‍ ഇപ്പോള്‍ മകന്‍ സത്യഗ്രഹമിരിക്കുന്നത് ശരിയാണോ എന്ന് ചിന്തിക്കണമെന്നാണ് പിണറായി പറഞ്ഞു. അച്ഛനെതിരെ പല ഘട്ടത്തിലും രംഗത്തിറങ്ങിയിട്ടുള്ള ആളാണ് മകന്‍. അവരൊക്കെ ആത്മാവില്‍ വിശ്വസിക്കന്നവരാണല്ലോ. താന്‍ ഇവിടെയെത്തിയിട്ടും മകന്‍ വെറുതെവിടുന്നില്ലല്ലോ എന്ന് അച്ഛന്‍ ചിന്തിക്കുന്നുണ്ടാകുമെന്നും പിണറായി പരിഹസിച്ചു.

Top