താമരകുമ്പിളല്ലോ മമ ഹൃദയമെന്ന് ഒരിക്കലും ചിന്തിച്ചില്ല; കെ മുരളീധരന്‍ എം പി

കോഴിക്കോട്: കെപിസിസിയുടെ പുനഃസംഘടനാ പട്ടികയെക്കുറിച്ചുള്ള വിമര്‍ശനം തുറന്ന് പറഞ്ഞത് പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതി ചേരാത്തതുകൊണ്ടാണ്. പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യസമിതി അഞ്ച് മാസമായി ചേരാത്തത് തന്റെ കുറ്റം കൊണ്ടാണോ എന്ന് കെ മുരളീധരന്‍ എം പി. തന്റെ രാഷ്ട്രീയ ജിവിതത്തില്‍ ഒരിക്കലും താമരക്കുമ്പിളല്ലോ മമ ഹൃദയമെന്ന ചിന്ത ഒരിക്കലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് നടത്തിയ മനുഷ്യശൃംഖലയില്‍ യുഡിഎഫിന് വോട്ട് ചെയ്ത പലരും പങ്കെടുത്തിട്ടുണ്ടെന്ന് എംപി പറഞ്ഞു. ഞാനടക്കം ആ മനുഷ്യരുടെ വോട്ടുകൊണ്ടാണ് ജയിച്ചത്. ആ ന്യൂനപക്ഷത്തിന്റെ പിന്തുണ, ആ വോട്ട് പോകാതെ നോക്കേണ്ട ഉത്തരവാദിത്തം പാര്‍ട്ടിക്കുണ്ടെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. കോഴിക്കോട്ടെ കോണ്‍ഗ്രസ് വേദിയിലായിരുന്നു മുരളീധരന്റെ വിമര്‍ശനം.

Top