വടകരയില്‍ ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് വിധി ചര്‍ച്ചയാകും; കെ.മുരളീധരന്‍

കോഴിക്കോട്: വടകര ലോക്‌സഭ മണ്ഡലത്തില്‍ ഇത്തവണയും കോണ്‍ഗ്രസ് വിജയിക്കുമെന്ന് കെ.മുരളീധരന്‍ എംപി.  ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് വിധി തെരഞ്ഞെടുപ്പ് ചര്‍ച്ചയാവും.2014ല്‍ ഒരു ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു ടിപി ചന്ദ്രശേഖരന്‍ കേസിലെ സെഷന്‍സ് കോടതി വിധിയെങ്കില്‍ മേല്‍ക്കോടതി വിധിയും മറ്റൊരു തെരഞ്ഞെടുപ്പ് കാലത്താണ്. സിപിഎമ്മിനെ ഇത്രകണ്ട് രാഷ്ട്രീയമായി പരിക്കുണ്ടാക്കിയ മറ്റൊരു കൊലക്കേസ് കേരളത്തിലുണ്ടായിട്ടില്ല.

വടകര ലോക്‌സഭാ മണ്ഡലത്തില്‍ ടിപി ചന്ദ്രശേഖരന്‍ കൊലയ്ക്ക് ശേഷം ഒരിക്കല്‍ പോലും സിപിഎമ്മിന് ജയിച്ച് കയറാനായിട്ടില്ല. ഇത്തവണയും തെരഞ്ഞടുപ്പ് കാലത്തെ വിധി സിപിഎമ്മിന് അത് കൊണ്ട് തന്നെ ആശങ്കയുണ്ടാക്കുന്നുണ്ട്.ജയിക്കുമെന്ന് ഷൈലജ ടീച്ചര്‍ പറയുന്നതിനോട്, തോല്‍ക്കുന്നത് വരെ അവര്‍ക്ക് അത് പറയാമെന്ന് കെ.മുരളീധരന്‍ മറുപടി നല്‍കി 5 കൊല്ലം മണ്ഡലത്തില്‍ സജീവമായിരുന്നു.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പുതുതായി വരുന്നതാണ്. വോട്ട് ചോദിക്കുന്നില്ല എന്നേ ഉള്ളൂ . എപ്പോഴും താന്‍ മണ്ഡലത്തില്‍ സജീവമാണെന്നും മുരളീധരന്‍ പറഞ്ഞു.

ഷൈലജ ടീച്ചറെയും എളമരത്തേയും കെ.മുരളീധരന്‍ പരിഹസിച്ചു. കഴിഞ്ഞ തവണ താന്‍ വട്ടിയൂര്‍കാവില്‍ നിന്നാണ് വടകരയിലേക്ക് തീവണ്ടി കയറിയത്. ഇതാണ് ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ കോപ്പിയടിച്ചത്. ടീച്ചര്‍മാര്‍ കോപ്പിയടിക്കരുതെന്നാണ് സാധാരണ പറയാറെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Top