കെ കരുണാകരനെ ചതിച്ച കഥകള്‍ ഇപ്പോള്‍ ആരും ചര്‍ച്ച ചെയ്യേണ്ടന്ന് കെ മുരളീധരന്‍

K Muralidharan

തിരുവനന്തപുരം : കെ കരുണാകരനെ ചതിച്ച കഥകള്‍ ഇപ്പോള്‍ ആരും ചര്‍ച്ച ചെയ്യേണ്ടന്ന് കെ മുരളീധരന്‍ എംഎല്‍എ.

വിവാദത്തില്‍ താന്‍ മിണ്ടാതിരിക്കുന്നത് സ്ഥാനം മോഹിച്ചല്ലെന്നും കെ.മുരളീധരന്‍ എംഎല്‍എ തുറന്നടിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള കരുണാകരന്റെ രാജി അന്ന് അനാവശ്യമായിരുന്നു. ചതിച്ചത് ഒട്ടേറെപ്പേര്‍ ചേര്‍ന്നാണെന്നും പഴയകാര്യങ്ങള്‍ പറഞ്ഞാല്‍ വീണ്ടും പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്നും മുരളീധരന്‍ പറഞ്ഞു.

ഒരേ ഇലയില്‍ ഭക്ഷണം കഴിച്ചവര്‍ വരെ ചതിച്ചുവെന്നും രമേശ് ചെന്നിത്തലയെ പരോക്ഷമായി സൂചിപ്പിച്ച് മുരളീധരന്‍ പറഞ്ഞു.

പാമോലിന്‍കേസിലും രാജന്‍കേസിലും നടന്നത് കരുണാകരനെതിരെയുള്ള ഗൂഢാലോചനയെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.

ചാരക്കേസിന്റെ പേരില്‍ കെ.കരുണാകരന്റെ മുഖ്യമന്ത്രി പദം തെറിപ്പിക്കാനുള്ള എ ഗ്രൂപ്പിന്റെ ശ്രമങ്ങളെ എ.കെ.ആന്റണി തടഞ്ഞിരുന്നതായാണ് കെപിസിസി പ്രസിഡന്റ് എം.എം ഹസന്‍ വെളിപ്പെടുത്തിയിരുന്നത്. കരുണാകരനെ അധികാരത്തില്‍ നിന്നിറക്കാന്‍ പ്രവര്‍ത്തിച്ചതില്‍ ഖേദിക്കുന്നതായും ഹസന്‍ പറഞ്ഞിരുന്നു.

ചാരക്കേസിന്റെ മറപിടിച്ച് കെ.കരുണാകരനെ അധികാരത്തില്‍ നിന്നും ഇറക്കുന്നതിനോട് എ ഗ്രൂപ്പിന്റെ നേതാവായിരുന്ന ആന്റണിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. കരുണാകരനെ മാറ്റുന്നത് കോണ്‍ഗ്രസിന് വലിയ നഷ്ടമുണ്ടാക്കുമെന്ന് ആന്റണി മുന്നറിയിപ്പ് നല്‍കിയിരുന്നതായും ഹസന്‍ ‘കുമ്പസരിച്ചിട്ടുണ്ട്’.

കലക്കവെള്ളത്തില്‍ ‘മീന്‍പിടിക്കാന്‍’ ഹസന്‍ നടത്തിയ നീക്കത്തിനെതിരായ തിരിച്ചടിയാണ് മുരളീധരന്റെ മറുപടി.

Top