തിരുവനന്തപുരം : പരസ്യമായി പാർട്ടിയെ വിമർശിക്കുന്നതിന് മുന്നറിയിപ്പ് നൽകിക്കൊണ്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അയച്ച കത്ത് കിട്ടിയിട്ടില്ലെന്ന് കെ മുരളീധരൻ. പാർട്ടിയിൽ പ്രവർത്തിക്കുമ്പോൾ അഭിപ്രായം പറയുമെന്ന് മുരളീധരൻ പറഞ്ഞു. പാർട്ടി പ്രവർത്തനം നിർത്തണം എന്ന് പറഞ്ഞാൽ നിർത്തും. പാർട്ടിക്ക് അകത്ത് പ്രവർത്തിക്കുന്ന നേരത്ത് അഭിപ്രായം പറയും. അഭിപ്രായം പറയാൻ പാടില്ലെന്ന് ആണെങ്കിൽ അറിയിച്ചാൽ മതി, പിന്നെ വായ തുറക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിമർശനങ്ങൾ പാർട്ടി വേദിയിലല്ലാതെ പുറത്തുനടത്തിയെന്നാണ് മുരളീധരനും എം കെ രാഘവനുമെതിരെ കെപിപിസിയുടെ വിമർശവനം. എന്നാൽ എവിടെയാണ് പാർട്ടി വേദിയെന്നും മുരളീധരൻ ചോദിച്ചു.