k babu-vigilance

k babu

കൊച്ചി: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ മുന്‍മന്ത്രി കെ.ബാബുവിന്റെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. കൊച്ചിയിലെ വിജിലന്‍സ് ഓഫിസില്‍ മൊഴിയെടുക്കല്‍ മൂന്നുമണിക്കൂര്‍ നീണ്ടു.

കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് ബാബുവിന്റെയും അടുപ്പക്കാരുടെയും വീടുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡിന് പിന്നാലെയാണ് സ്വത്തുക്കളെക്കുറിച്ച് അന്വേഷണം തുടങ്ങിയത്.

തനിക്ക് കണക്കില്‍ പെടാത്ത ഒരിഞ്ചു ഭൂമി പോലും ഇല്ലെന്ന് ബാബു ചോദ്യം ചെയ്യലില്‍ വിജിലന്‍സിനു മൊഴി നല്‍കി.

ഇന്ത്യയിലോ വിദേശത്തോ തനിക്ക് നിക്ഷേപങ്ങളില്ലെന്നും ബാബു മൊഴി നല്‍കി. രാവിലെ 10 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ ഉച്ചവരെ നീണ്ടു. തന്റെ സത്യസന്ധത താന്‍ തെളിയിക്കും. ചോദ്യം ചെയ്യല്‍ തുടരട്ടെയെന്നും ബാബു വ്യക്തമാക്കി.

16ാ വയസ്സില്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ആളാണ് താന്‍. ഇക്കാലയളവില്‍ വഴിവിട്ട് ഒരു പ്രവര്‍ത്തനവും താന്‍ നടത്തിയിട്ടില്ല. തന്നെ കുറിച്ച് പാര്‍ട്ടിക്ക് അറിയാം.

പാര്‍ട്ടിക്കാരന്‍ എന്ന ബന്ധം മാത്രമാണ് ബാബുറാമുമായി ഉള്ളത്. അല്ലാതെ തന്റെ ബിനാമിയല്ല ബാബുറാം. ബാബുറാമുമായി പാര്‍ട്ടിക്ക് അറിയാവുന്ന ബന്ധം മാത്രമേ ഉള്ളുവെന്നും ബാബു വ്യക്തമാക്കി.

Top