കേസുകള്‍ കെട്ടിചമച്ച് ജയിലിലടയ്ക്കുന്നത് വര്‍ദ്ധിക്കുന്നു: ജസ്റ്റിസ് മദന്‍ ബി.ലോക്കൂര്‍

 

രാജ്യദ്രോഹക്കുറ്റം, ദേശീയ സുരക്ഷാ നിയമം, നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം തുടങ്ങിയ കൊട്ടിചമച്ച കേസുകളില്‍ കുടുക്കി ജയിലിലിടുന്ന രീതി രാജ്യത്ത് വര്‍ധിക്കുകയാണെന്നു സുപ്രീം കോടതി മുന്‍ ജഡ്ജി മദന്‍ ബി.ലോക്കൂര്‍. 2018 ല്‍ മാത്രം രാജ്യദ്രോഹക്കുറ്റത്തിനു കേസെടുത്തത് 70 പേര്‍ക്കെതിരെയാണ്. എന്നാല്‍, എല്ലാവരുംതന്നെ കുറ്റവിമുക്തരാക്കപ്പെട്ടു. ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ അവര്‍ അനുഭവിച്ച പീഡനത്തിനു നഷ്ടപരിഹാരം നല്‍കേണ്ടതാണ്.

നിരപരാധികളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടതു കോടതികളുടെ ഉത്തരവാദിത്വമാണെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി എ.കെ. പട്‌നായിക് പറഞ്ഞു. സിബിഐ, എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) തുടങ്ങി പല സംവിധാനങ്ങളെയും വ്യക്തികള്‍ക്കെതിരെ യഥേഷ്ടം ഉപയോഗിക്കുന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സിബിഐ, ഇഡി തുടങ്ങിയവയെ ഉപയോഗിച്ചുള്ള നടപടികള്‍ മാത്രമല്ല, സാധാരണക്കാര്‍ കോടതികളില്‍ നേരിടുന്ന പ്രശ്‌നങ്ങളും മൗലികാവകാശ ലംഘനമായി പരിഗണിക്കണമെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്തി ചെലമേശ്വര്‍ പറഞ്ഞു. സര്‍ക്കാരുകള്‍ക്കുള്ള അധികാരം എന്തും ചെയ്യാനുള്ളതല്ലെന്നും ഭരണഘടന അതിനു പരിധി നിശ്ചയിച്ചിട്ടുണ്ടെന്നും സുപ്രീംകോടതി മുന്‍ ജഡ്ജി എ.കെ. സിക്രി പറഞ്ഞു.

Top