മരട് വിഷയത്തില്‍ സുപ്രീം കോടതി പറയുന്നതെല്ലാം ശരിയാകണം എന്നില്ലെന്ന് കമാല്‍ പാഷ

കുവൈത്ത് സിറ്റി : ജനങ്ങള്‍ക്ക് ജൂഡീഷ്യറിയില്‍ വിശ്വാസം കുറഞ്ഞു വരുന്ന സാഹചര്യമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നതെന്നു ജസ്റ്റിസ് കമാല്‍ പാഷ. മരട് വിഷയത്തില്‍ സുപ്രീം കോടതി പറയുന്നതെല്ലാം ശരിയാകണം എന്നില്ലെന്നും കമാല്‍ പാഷ കുവൈത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം സുപ്രീം കോടതി നിര്‍ദേശ പ്രകാരം മരടില്‍ പൊളിച്ചു നീക്കുന്ന ഫ്ലാറ്റുകളില്‍ രജിസ്ട്രേഷന്‍ നടത്തിയ ഉടമകള്‍ക്കു മാത്രമേ നഷ്ടപരിഹാരം ലഭിക്കൂ. ബില്‍ഡര്‍മാര്‍ തന്നെ കൈവശം വച്ചിരിക്കുന്നതോ കരാര്‍ മാത്രമെഴുതി കൈമാറിയതോ ആയ അപ്പാര്‍ട്മെന്റുകള്‍ക്കു നഷ്ടപരിഹാരം നല്‍കില്ല.

നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ള ഫ്ലാറ്റ് ഉടമകളുടെ പട്ടിക മരട് നഗരസഭ ഇന്ന് സംസ്ഥാന സര്‍ക്കാരിനു കൈമാറും. അന്തിമ നഷ്ടപരിഹാരം നിര്‍ണയിക്കാനായി സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായ സമിതിയുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും.

Top