ഡോക്ടര്‍ പായല്‍ തഡ്‌വി ആത്മഹത്യ കേസ്: വനിതാ ഡോക്ടര്‍മാരുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി

arrest

മുംബൈ: ജതി അതിക്ഷേപത്തെ തുടര്‍ന്ന് ഡോക്ടര്‍ പായല്‍ തഡ്‌വി ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ വനിതാ ഡോക്ടര്‍മാരുടെ ജുഡീഷ്യല്‍ കസ്റ്റഡി 11 ദിവസത്തേക്ക് കൂടി നീട്ടി. പായലിന്റെ സീനിയേര്‍സ് ആയിരുന്ന ഹേമ അഹൂജ, ഭക്തി മെഹ്‌റ, അങ്കിത ഖണ്ഡേവാള്‍ എന്നിവരുടെ കസ്റ്റഡിയുടെ കാലാവധി ജൂണ്‍ 21 വരെയാണ് നീട്ടിയത്.

മേയ് 22 നാണ് മുംബൈയിലെ ബിവൈഎല്‍ നായര്‍ ആശുപത്രിയിലെ രണ്ടാംവര്‍ഷ ഗൈനക്കോളജി പിജി വിദ്യാര്‍ത്ഥിനിയായ പായല്‍ ജാതിപീഡനത്തില്‍ മനംനൊന്ത് ജീവനൊടുക്കിയത്. 2018 മെയ് മാസം ഒന്നാം തിയതിയാണ് പായല്‍ പി ജി പഠനത്തിനായി ബിവൈഎല്‍ നായര്‍ ആശുപത്രിയിലെ ടോപ്പിവാല നാഷണല്‍ മെഡിക്കല്‍ കോളേജില്‍ ചേര്‍ന്നത്.

2018 ഡിസംബര്‍ മാസത്തിലാണ് ജാതി അധിക്ഷേപം സഹിക്കാനാകുന്നില്ലെന്ന് പായല്‍ വീട്ടുകാരോട് പരാതി പറഞ്ഞത്. പീഡനം കടുത്തതോടെ പായല്‍ ഹോസ്റ്റര്‍ വാര്‍ഡനോടും അധ്യാപകര്‍ അടക്കമുള്ളവരോടും പരാതി പറഞ്ഞു. തുടര്‍ന്ന് റാഗിംഗ് നടത്തിയിരുന്ന 3 വിദ്യാര്‍ത്ഥികളെയും വിളിച്ചു വരുത്തി അധികൃതര്‍ ശാസിച്ചു. പക്ഷെ റാംഗിംഗിന് കുറവുണ്ടായില്ല. റിസര്‍വേഷന്‍ ക്വാട്ടയിലൂടെ പ്രവേശനം നേടിയതിന് പായലിനെ മൂന്നുപേരും അധിക്ഷേപിച്ചിരുന്നതായ് പായലിന്റെ ഭര്‍ത്താവ് സല്‍മാനും ആരോപിച്ചിരുന്നു.

Top