‘നീതി കൊടുക്കൂ ‘എന്ന് പറഞ്ഞ് പ്രതികരിക്കാന്‍ ആരും മെനക്കെടേണ്ട’, ജോയ് മാത്യു

joy-mathew

ത്തനാപുരം എംഎല്‍എ കെ.ബി ഗണേഷ് കുമാറിനെയും കേരള പൊലീസ് സംവിധാനത്തെയും ശക്തമായി വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോയ് മാത്യുവിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അഴിച്ചുപണി എന്ന് പറഞ്ഞാൽ ഇതാണ് .
എത്രവേഗമാണ് എം എൽ എ തല്ലിചതച്ചു
എന്ന് പറഞ്ഞ മകനെയും കൺമുന്നിലിട്ടു മകനെ തല്ലിയത് കണ്ടു ഹൃദയം നുറുങ്ങിയ (!)ഒരമ്മയെയും
കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കാനും തെറ്റുകാരനെന്നു ആരോപിക്കപ്പെട്ട പാവം എം എൽ എ ക്കെതിയുള്ള പരാതി പിൻവലിക്കാനും അതിന്
മകനെയും അമ്മയെയും പ്രേരിപ്പിക്കാനും മുൻകൈയെടുത്ത
കേരളാപോലീസിന്റ
മാതൃകാ പരമായ പ്രവർത്തനം
ശ്ലാഘനീയം തന്നെ .
ഉയർന്ന ഉദ്യോഗസ്‌ഥ ന്റെ മകളുടെ
തല്ലുകൊണ്ടു
എന്ന് പരാതിപ്പെട്ട പോലീസുകാരൻ
ഗവാസ്കറുടെ കാര്യത്തിലും കേരളാപോലീസ്‌ ഇങ്ങിനെ ഉണർന്ന് പ്രവർത്തിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം-
അതിനാൽ ടി വിയിലും പത്രങ്ങളിലും വാവിട്ട് നിലവിളിച്ചു പരാതിപറയുന്ന
അമ്മമാർക്കും തല്ലുകൊള്ളികളായ മക്കൾക്കും “നീതി കൊടുക്കൂ “എന്ന് പറഞ്ഞ് പ്രതികരിക്കാൻ
ആരും മിനക്കെടേണ്ട,
വെയ്സ്റ്റുകൾക്കു വേണ്ടിയുള്ള വെയിസ്റ് ആണത് .
പൊലീസിലെ വിപ്ലവകരമായ ഇത്തരം അഴിച്ചുപണിയിലൂടെയാണ്
കേരളത്തിലെ
പോലീസ് സ്റ്റേഷനുകൾ ലോകത്തിനുതന്നെ മാതൃകയാകുന്നത്‌ .

മുന്‍ മന്ത്രിയും ഗണേഷ്‌കുമാറിന്റെ പിതാവുമായ ആര്‍ ബാലകൃഷ്ണപിള്ള മുന്‍കൈയെടുത്താണ് യുവാവിനെയും അമ്മയെയും മര്‍ദിച്ച കേസില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയത്. ഈ ഒത്തുതീര്‍പ്പ് പ്രകാരം കേസുകള്‍ അവസാനിപ്പിക്കുകയാണെന്ന് പൊലീസ് കോടതിയെ അറിയിക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെതിരെയാണ് ജോയ് മാത്യുവിന്റെ പ്രതികരണം.

Top