കൂടത്തായി കേസ്; മുഖ്യപ്രതി ജോളി ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു

തിരുവനന്തപുരം: കൂടത്തായി കൊലപാതകക്കേസിലെ മുഖ്യപ്രതി ജോളി ജയിലില്‍ നിന്നും മൊബൈല്‍ഫോണ്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍. കൂടത്തായി കേസിലെ സാക്ഷിയും മകനുമായ റോമോയെയാണ് ജോളി ഫോണില്‍ മൂന്ന് തവണ വിളിച്ചതായി തെളിഞ്ഞിരിക്കുന്നത്.

കോഴിക്കോട് ജയിലില്‍ നിന്നും 20 മിനുട്ടിലധികം മകനെ വിളിച്ച് സംസാരിച്ചതായി ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ സഹോദരി രെഞ്ജി സ്ഥിരീകരിച്ചു.

നോര്‍ത്ത്‌സോണ്‍ ഐജിയുടെ റിപ്പോര്‍ട്ടിലാണ് കടുത്ത സുരക്ഷാ വീഴ്ചയുണ്ടായതായുള്ള ഈ വിവരം പുറത്തുവന്നത്. തങ്ങള്‍ പറഞ്ഞ് വിലക്കിയിട്ടും ജോളി പിന്നെയും റോമോയെ വിളിച്ചെന്നും പൊലീസ് കേസന്വേഷണത്തില്‍ തൃപ്തിയില്ലെന്നും നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും റോയിയുടെ കുടുംബാംഗങ്ങള്‍ അറിയിച്ചു. ജോളി വിളിച്ചതായി റോമോ ഐജിയോട് സമ്മതിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ജയില്‍ ഡിജിപിക്ക് സമര്‍പ്പിച്ചു.

Top