ഡോണാള്‍ഡ് ട്രംപിനെതിരെ രൂക്ഷമായ വാക്കുകളുമായി ജോണ്‍ മക്കെ യ്ന്‍

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് തന്റെ ശവമടക്ക് ചടങ്ങില്‍ പോലും പങ്കെടുക്കരുതെന്ന് യുഎസ് സെനറ്റര്‍ ജോണ്‍ മക്കെയ്ന്‍ പറഞ്ഞു. ബ്രെയിന്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മക്കെയ്ന്റ രൂക്ഷമായ പ്രസ്താവനയെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മാരകമായ അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് ഒരു വര്‍ഷമായി മക്കെയ്ന്‍ ചികിത്സയിലാണ്. ഇപ്പോള്‍ അരിസോണയിലെ വീട്ടിലാണ് അദ്ദേഹം താമസിക്കുന്നത്. തന്റെ ശവമടക്കിന് ട്രംപ് പങ്കെടുക്കരുതെന്നു മാത്രമല്ല, വൈറ്റ് ഹൗസിനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പങ്കെടുത്താന്‍ മതിയെന്നും അദ്ദേഹം പറഞ്ഞതായി ദി ന്യുയോര്‍ക്ക് ടൈംസും എന്‍ബിസി ന്യൂസും റിപ്പോര്‍ട്ട് ചെയ്യുന്നു.

അരിസോണയില്‍നിന്നുള്ള സെനറ്ററായ മക്കെയ്ന്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്നു.

Top