jisha murder case; today amir ull islam judicial custody end

കൊച്ചി: ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്‌ലാമിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി.

ഇന്ന് 11 മണിയോടെ ആണ്‌ അമീറിനെ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്.

കൂടാതെ കേസ് കുറുപ്പുംപടി മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റി.

പട്ടിക ജാതി പീഡനനിരോധന നിയമപ്രകാരമാണ് കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്.

ജിഷ വധക്കേസില്‍ അന്വേഷണ സംഘം അമീറിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇടയ്ക്കിടെ മൊഴി മാറ്റിയ അമീറുല്‍ അന്വേഷണ സംഘത്തെ വട്ടം കറക്കുകയാണുണ്ടായത്.

കേസില്‍ കൂടുതല്‍ വിവരം ശേഖരിക്കേണ്ടതിനാല്‍ ചോദ്യം ചെയ്യല്‍ തുടരാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

അതേ സമയം കേസില്‍ കൂട്ടു പ്രതികളുണ്ടോ എന്നതിന് അമീറുല്‍ കൃത്യമായി മൊഴി നല്‍കിയിട്ടില്ല. ഇക്കാര്യത്തിലും പൊലീസിന് സ്ഥിരീകരണം ലഭിക്കേണ്ടതുണ്ട്.

Top