ജിഷ വധക്കേസ് ; അമീര്‍ ഉള്‍ ഇസ്ലാമിന്റെ ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന്റെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും.

അതിക്രൂരമായ കൊലപാതകവും ബലാല്‍സംഗവും ചെയ്ത പ്രതി കുറ്റക്കാരനെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

രാവിലെ പതിനൊന്നിനാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിധിപ്രസ്താവം നടക്കുക.

നേരത്തെ, ജിഷ വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതി അമീറുള്‍ ഇസ്ലാമിന്റെ പ്രത്യേക ഹര്‍ജി കോടതി തള്ളിയിരുന്നു.

കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നായിരുന്നു ആവശ്യം.

അതേസമയം ശിക്ഷാവിധിയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വാദം തുടരുകയാണ്.

തെറ്റ് ചെയ്തിട്ടില്ലെന്ന് അമീര്‍ ഉള്‍ ഇസ്‌ലാം കോടതിയോട് പറഞ്ഞു. ജിഷയെ തനിക്ക് അറിയില്ല. ഭാര്യയും മക്കളും ഉണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ ഒരു കുട്ടിയുണ്ടെന്ന് മറുപടി നല്‍കി.

പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന് അസമീസ് ഭാഷ മാത്രമെന്ന് പ്രതിഭാഗം വാദിച്ചു. പൊലീസിന്റെ ചോദ്യങ്ങള്‍ പ്രതിക്ക് കൃത്യമായി മനസിലായിട്ടില്ലെന്നും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.

എന്നാല്‍ ശിക്ഷയെക്കുറിച്ച് മാത്രം പറഞ്ഞാല്‍ മതിയെന്ന് അഭിഭാഷകനോട് കോടതി നിര്‍ദേശിച്ചു.

2016ഏപ്രില്‍ 28നാണ് കുറുപ്പുംപടി വട്ടോളി കനാലിനുസമീപമുളള പുറമ്‌ബോക്ക് ഭൂമിയിലെ വീട്ടില്‍ വച്ച് നിയമവിദ്യാര്‍ഥിനിയായിരുന്ന ജിഷ അതിക്രൂരമായി കൊല്ലപ്പെടുന്നത്.

മാസങ്ങള്‍ നീണ്ട അന്വേഷണത്തിനിടൊവിലാണ് പ്രതിയായ അമീര്‍ പോലീസ് പിടിയിലാവുന്നത്.

അമീര്‍ അറസ്റ്റിലായി ഒന്നരവര്‍ഷത്തിനുശേഷമാണ് ശിക്ഷാ പ്രഖ്യാപനം ഉണ്ടാകുന്നത്.

Top