jisha murder- ADGP padmakumar statement

കൊച്ചി: ജിഷ കൊലപാതകക്കേസില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്ന് എഡിജിപി പത്മകുമാര്‍.

അന്വേഷണം അവസാന ഘട്ടത്തിലാണ്. അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം ആലുവയില്‍ യോഗം ചേര്‍ന്നു.

ജിഷയുടെ അയല്‍വാസിയും ബന്ധുവും അന്യസംസ്ഥാന തൊഴിലാളിയും ഉള്‍പ്പെടെ അഞ്ച് പേരാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്.

കൊല ആസൂത്രിതമായിരുന്നുവെന്ന് എഡിജിപി വ്യക്തമാക്കി. പൊലീസ് ജിഷയുടെ വീടിന് സമീപത്തുനിന്ന് ലഭിച്ച ചെരിപ്പ് നിര്‍ണായക തെളിവാണ്. പ്രതി ആരെന്ന് ഉറപ്പിക്കാന്‍ ചില ശാസ്ത്രീയ പരിശോധനാഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണ് പൊലീസ്.

Top