ദിലീപുമായും നാദിര്‍ഷയുമായും പല ഇടപാടുകള്‍ ഉള്ളതായി സുനി പറഞ്ഞെന്ന് ജിന്‍സണ്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി മൂന്ന് ദിവസം തുടര്‍ച്ചയായി ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും നാദിര്‍ഷയേയും ഫോണ്‍ വിളിച്ചതായി മൊഴി.

സുനിയുടെ സഹതടവുകാരന്‍ ജിന്‍സനാണ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയത്. കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ എന്തോ കൊടുത്തെന്ന് സുനി ഫോണില്‍ പറയുന്നത് കേട്ടു, ദിലീപുമായും നാദിര്‍ഷയുമായും മറ്റു പല ഇടപാടുകളും ഉള്ളതായി സുനി പറഞ്ഞതായും ജിന്‍സണ്‍ മൊഴി നല്‍കി.

സുനി ജയിലില്‍ നിന്നും ആദ്യം ഫോണ്‍ വിളിച്ചത് നാദിര്‍ഷയെയാണെന്നും, നാദിര്‍ഷയ്ക്കും അപ്പുണ്ണിയ്ക്കും കേസില്‍ പങ്കുണ്ടെന്ന് തോന്നിയിരുന്നതായും മൊഴിയില്‍ പറയുന്നു.

നടിയെ ആക്രമിച്ചതിന് തൊട്ട് മുന്‍പ് നാല് നമ്പറുകളിലേക്ക് സുനി വിളിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. അതിലൊന്ന് അപ്പുണ്ണിയുടേതാണ്.

അപ്പുണ്ണിയുടെ ഫോണില്‍ നിന്ന് തിരിച്ച് പള്‍സര്‍ സുനിയെയും വിളിച്ചിട്ടുണ്ട്. ദിലീപാണ് തിരിച്ചുവിളിച്ചതെന്ന് അപ്പുണ്ണി നേരത്തെ നടന്ന ചോദ്യംചെയ്യലില്‍ പൊലീസിനോട് പറഞ്ഞെന്നാണ് ലഭിക്കുന്ന വിവരം.

Top