ജിംനേഷ്യം പരിശീലകനെ അജ്ഞാത സംഘം വെടിവച്ച് കൊലപ്പെടുത്തി

gun-shooting

ന്യൂഡല്‍ഹി: ഡല്‍ഹി സ്വദേശിയായ ജിംനേഷ്യം പരിശീലകനെ അജ്ഞാത സംഘം വെടിവച്ച് കൊലപ്പെടുത്തി. മോഹിത് മോര്‍(27)എന്നയാളാണ് കഴിഞ്ഞദിവസം വൈകിട്ട്ധര്‍മ്മപുരയിലെ ഒരു കടയുടെ മുന്നില്‍ വച്ച് കൊല്ലപ്പെട്ടത്. ഫോട്ടോസ്റ്റാറ്റ് കടയില്‍ സുഹൃത്തുമായി സംസാരിച്ചുനില്‍ക്കുന്നതിനിടെയായിരുന്നു മോഹിതിന് നേരേ ആക്രമണം നടന്നത്.

കടയിലേക്ക് അതിക്രമിച്ച് കയറിയ മൂന്നംഗസംഘം മോഹിതിന് നേരേ 13 തവണ മോഹിത്തിനെതിരെ വെടിയുതിര്‍ത്തു. ഗുരുതരമായി പരിക്കേറ്റ മോഹിതിനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കറുത്ത മുഖംമൂടി ഉപയോഗിച്ച് മുഖം മറച്ചവരാണ് അക്രമം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ബൈക്കുകളിലെത്തിയ മൂന്നംഗസംഘം സംഭവത്തിനുശേഷം സമീപത്തെ ഇടുങ്ങിയ വഴിയിലൂടെ രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് അക്രമത്തിന് പിന്നിലെന്നാണ് പ്രാഥമികനിഗമനം

ഡല്‍ഹിയിലെ ജിംനേഷ്യം പരിശീലകനായ മോഹിത് മോര്‍ ഫിറ്റ്നസ് വീഡിയോകളിലൂടെ ടിക് ടോക് ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങളില്‍ പ്രശസ്തനാണ്. അഞ്ചുലക്ഷത്തിലധികം പേരാണ് മോഹിത് മോറിനെ ടിക് ടോകില്‍ പിന്തുടരുന്നത്. അന്വേഷണത്തിന്റെ ഭാഗമായി മോഹിതിന്റെ സാമൂഹികമാധ്യമങ്ങളിലെ അക്കൗണ്ടുകളും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

Top