ജാര്‍ഖണ്ഡ് നിയമസഭയിലേക്കുള്ള ആദ്യഘട്ട വേട്ടെടുപ്പില്‍ 62.8 ശതമാനം പോളിംഗ്

ഗുംല : ജാര്‍ഖണ്ഡ് നിയമസഭയിലേക്കുള്ള ആദ്യഘട്ട വേട്ടെടുപ്പില്‍ 62.8 ശതമാനം പോളിംഗ്. ജാര്‍ഖണ്ഡില്‍ 13 മണ്ഡലങ്ങളിലാണ് വേട്ടെടുപ്പ് നടന്നത്.

മാവോയിസ്റ്റ് ഭീഷണി നേരിടുന്നതിനാല്‍ സംസ്ഥാനത്ത് കനത്ത സുരക്ഷയിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. സുരക്ഷാ കാരണങ്ങളാല്‍ രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് മൂന്ന് മണിവരെയായിരുന്നു വോട്ടെടുപ്പ്.

35,000-ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിവിധ മണ്ഡലങ്ങളില്‍ നിയോഗിച്ചിട്ടുണ്ട്. ഗുംലയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത്. ഛംത്രയിലാണ് ഏറ്റവും കുറവ് വോട്ട് പോള്‍ രേഖപ്പെടുത്തിയത്.

Top