ജെസ്‌നയുടെ തിരോധാനം: പൊലീസ് വീണ്ടും മലപ്പുറം കോട്ടക്കുന്നിലെത്തി

മലപ്പുറം: ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പത്തനംതിട്ട വെച്ചൂചിറ പൊലീസ് വീണ്ടും മലപ്പുറം കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ എത്തി. ജെസ്നയെ കണ്ടെന്ന് പറയുന്ന പാര്‍ക്കിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമിക്കും. മേയ് മൂന്നിലെ സിസിടിവി ദൃശ്യങ്ങളും പാര്‍ക്കിനോടു ചേര്‍ന്നുള്ള കടകളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.

ജെസ്നയെ കാണാതായത് മാര്‍ച്ച് 22നാണ്. മെയ് മൂന്നിന് ജെസ്നയെ പോലെയുള്ള കുട്ടി രാത്രി എട്ട് മണി വരെ പാര്‍ക്കില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. യാത്രാ ബാഗുകളും ഇവരുടെ കയ്യിലുണ്ടായിരുന്നു. കുര്‍ത്തയും ഷാളും ജീന്‍സുമായിരുന്നു വേഷം. മേയ് ആദ്യത്തില്‍ ജെസ്നയെ കാണാതായെന്ന വാര്‍ത്തകള്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിരുന്നില്ലെന്നും പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്തയും ചിത്രവും കണ്ടതോടെയാണ് തിരിച്ചറിഞ്ഞതെന്നും പാര്‍ക്കിലെ ചില ജീവനക്കാരും കോട്ടക്കുന്നില്‍ അന്നു പരിപാടിക്കെത്തിയ സാമൂഹികപ്രവര്‍ത്തകനും അറിയിച്ചത്.
സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പാര്‍ക്കിലെത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചിരുന്നു. വിവരം അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു.

Top