ജെസ്നയുടെ തിരോധാനം: മകന്‍ നിരപരാധിയാണെന്ന് സുഹൃത്തിന്റെ പിതാവ്

കൊച്ചി : ജെസ്നയുടെ തിരോധാനത്തില്‍ തന്റെ മകന്‍ നിരപരാധിയാണെന്ന് സുഹൃത്തിന്റെ പിതാവ്. തന്റെ മകനുമായി ജെസ്നയ്ക്ക് സൗഹൃദം ഉണ്ടായിരുന്നുവെന്നും കാണാതായ ദിവസം ജെസ്നയുടെ സന്ദേശം മകന് ലഭിച്ചിരുന്നുവെന്നും പിതാവ് പറഞ്ഞു. തന്നെയും മകനെയും പതിനഞ്ചിലേറെ തവണ പൊലീസ് ചോദ്യം ചെയ്തു. പൊലീസിന്റെ ഈ ഇടപെടല്‍ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും സമൂഹത്തില്‍ ഒറ്റപ്പെട്ടെന്നും മുണ്ടക്കയം സ്വദേശി വ്യക്തമാക്കി.

അതേസമയം സംഭവത്തില്‍ ലഭിക്കേണ്ട ഉത്തരങ്ങള്‍ വൈകുന്നത് ദുരൂഹത വര്‍ധിപ്പിക്കുകയാണെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു. അന്വേഷണം കുറച്ചുകൂടി വേഗത്തിലാക്കണം. ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കുടുംബം മാനസിക പീഡനത്തിന് ഇരയാകുന്നുണ്ടെന്നെന്നും ഷാഹിദ പറഞ്ഞു. ജെസ്നയുടെ കുടുംബാംഗങ്ങളെ കൊല്ലമുളയിലെ വീട്ടില്‍ സന്ദര്‍ശിച്ച ശേഷമാണ് ഷാഹിദ കമാല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ജെസ്നയുടെ പിതാവിനോടും സഹോദരിയോടും ഷാഹിദ വിവരങ്ങള്‍ ചോദിച്ച് അറിഞ്ഞു.

Top