കാളയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ തെരുവിലിറങ്ങി; 3,000 പേര്‍ക്കെതിരെ കേസ്‌

മധുര: ലോക്ക്ഡൗണ്‍ ലംഘിച്ച് ജെല്ലിക്കെട്ട് കാളയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ തെരുവിലിറങ്ങിയവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. നിയമം ലംഘിച്ച് പുറത്തിറങ്ങിയ 3,000 പേര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തത്. തമിഴ്‌നാട് മധുരയിലെ മധുവര്‍പ്പെട്ടി എന്ന സ്ഥലത്താണ് സംഭവം.

നിരവധി ജെല്ലിക്കെട്ട് മത്സരങ്ങളില്‍ സമ്മാനം നേടിയിട്ടുള്ള മൂളി എന്ന് പേരുള്ള കാളയാണ് കഴിഞ്ഞ ദിവസം ചത്തത്.

തമിഴ്‌നാട്ടിലെ പരമ്പരാഗത രീതിയില്‍ വെടിക്കെട്ടുള്‍പ്പടെയുള്ള ആഘോഷം നടത്തിയാണ് ആളുകള്‍ കാളയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചത്. ലോക്ക്ഡൗണായതിനാല്‍ കൂട്ടം കൂടാനോ പുറത്തിറങ്ങാനോ പാടില്ലെന്ന നിര്‍ദേശം ലംഘിച്ചാണ് ഇവര്‍ അന്തിമോപചാരം അര്‍പ്പിക്കാനിറങ്ങിയത് ഇതിനെതിരെയാണ് നടപടി.

അതേസമയം തമിഴ്‌നാട്ടില്‍ 1,242 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 14 പേര്‍ മരിച്ചു.

Top