ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ മോഷണശ്രമത്തില്‍ രണ്ട് മലയാളികള്‍ പിടിയില്‍

കോയമ്പത്തൂര്‍: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കോടനാട് എസ്റ്റേറ്റില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥനെ
കുത്തികൊലപ്പെടുത്തി മോഷണത്തിന് ശ്രമിച്ച കേസില്‍ രണ്ട് മലയാളികള്‍ പിടിയില്‍.

കേരളത്തില്‍ നിന്ന് പിടിയിലായ ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടില്ല.

തിങ്കളാഴ്ച പുലര്‍െച്ച രണ്ടുമണിയോടെയാണ് മോഷണ ശ്രമമുണ്ടായത്. കാവല്‍ക്കാരനായ നേപ്പാള്‍സ്വദേശി ഓം ബഹദൂറിനെ കുത്തിക്കൊന്ന സംഘം മറ്റൊരു കാവല്‍ക്കാരനായ കിഷന്‍ ബഹദൂറിനെയും ആക്രമിച്ചിരുന്നു. എന്നാല്‍ ഇയാള്‍ക്ക് മോഷണ സംഘവുമായി ബന്ധമുണ്ടെന്നും ഇയാളുടെ പരിക്കുകള്‍ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി സ്വയം ചെയ്തതാണെന്നുമാണ്‌ പോലീസ് ഭാഷ്യം.

കിഷന്‍ ബഹദൂറിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്.

ജയലളിതയും ശശികലയും ഉപയോഗിച്ചിരുന്ന മുറിയില്‍ മോഷണ സംഘം കയറിയിരുന്നു.എന്നാല്‍ എന്തൊക്കെ നഷ്ടപ്പെട്ടുവെന്ന് വെളിപ്പെടുത്തിയിട്ടില്ല.

900 ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ച് കിടക്കുന്ന സ്പ്രാവ്‌ലിങ് എസ്റ്റേറ്റ് ജയലളിതയുടെ വിശ്രമകേന്ദ്രമായിരുന്നു.

Top