jayalalitha asked not to publish her photographs; appollo hospital

ചെന്നൈ: ചികിത്സയില്‍ കഴിഞ്ഞിരുന്ന സമയത്തെ തന്റെ ചിത്രം പുറത്തുവിടരുതെന്ന് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ആഗ്രഹിച്ചിരുന്നുവെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍.

മദ്രാസ് ഹൈക്കോടതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഡിസംബര്‍ നാലിനുണ്ടായ ഹൃദയാഘാതം മൂലം ആരോഗ്യനില വഷളാകുകയും ചികില്‍സയോടു ശരീരം പ്രതികരിക്കാതിരിക്കുകയും അങ്ങനെ മരണം സംഭവിച്ചതെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു.

ജയലളിതയുടെ മരണം അന്വേഷിക്കാന്‍ മൂന്നു സുപ്രീം കോടതി ജഡ്ജിമാരുള്‍പ്പെട്ട സമിതിയെ നിയോഗിക്കണമെന്നാവശ്യപ്പെട്ടു പി.എ.ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ആശുപത്രിയുടെയും സര്‍ക്കാരിന്റെയും വിശദീകരണം.

Top