ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അഞ്ച് മത്സരങ്ങളും കളിക്കാന്‍ ജസ്പ്രീത് ബുംറ ആഗ്രഹിച്ചിരുന്നതായി റിപ്പോര്‍ട്ട്

ഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അഞ്ച് മത്സരങ്ങളും കളിക്കാന്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ ആഗ്രഹിച്ചിരുന്നതായി റിപ്പോര്‍ട്ട്. രണ്ടാം ടെസ്റ്റിനും നാലാം ടെസ്റ്റിനും ഇടയില്‍ എട്ട് ദിവസത്തോളം വിശ്രമമുണ്ട്. അതിനാല്‍ അഞ്ച് ടെസ്റ്റും കളിക്കാന്‍ കഴിയുമെന്നായിരുന്നു ബുംറയുടെ പദ്ധതികള്‍. എന്നാല്‍ ബിസിസിഐ ചിന്തിച്ചത് മറ്റൊരു വഴിക്കായിരുന്നു.

പരമ്പരയില്‍ കൂടുതല്‍ വിക്കറ്റെടുത്ത താരം ബുംറയാണ്. 17 വിക്കറ്റുകളാണ് ഇന്ത്യന്‍ താരം പരമ്പരയില്‍ ആകെ വീഴ്ത്തിയത്. ബുംറ ഇല്ലാതെ നാലാം ടെസ്റ്റിന് ഇന്ത്യ ഇറങ്ങുമ്പോള്‍ സിറാജിനുള്‍പ്പടെ ഉത്തരവാദിത്തം കൂടും.

ജൂണില്‍ ട്വന്റി 20 ലോകകപ്പ് നടക്കുകയാണ്. ഇതിന് മുമ്പ് ഐപിഎല്‍ മത്സരങ്ങളുണ്ട്. ബുംറയ്ക്ക് ഇതിനിടയില്‍ വിശ്രമ സമയം ഇല്ല. ഇതോടെയാണ് കഠിനമായ മത്സരക്രമം പരിഗണിച്ച് ഇന്ത്യന്‍ പേസറെ ബിസിസിഐ അവസാന രണ്ട് മത്സരങ്ങളില്‍ ഒഴിവാക്കിയത്.

Top