ഒന്‍പതു പേരെ കൊലപ്പെടുത്തി,പെട്ടികളിലാക്കി സൂക്ഷിച്ച ജപ്പാനിലെ ട്വിറ്റര്‍ കൊലയാളി അറസ്റ്റില്‍

ടോക്കിയോ: ഒന്‍പതു പേരെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി പെട്ടികളിലാക്കി സൂക്ഷിച്ച ജപ്പാനിലെ ട്വിറ്റര്‍ കൊലയാളി അറസ്റ്റില്‍. തകാഹിരോ ശിരൈഷി എന്ന 27 കാരനാണ് പിടിയിലായത്. ട്വിറ്ററിലൂടെ പരിചയപ്പെട്ടാണ് തകാഹിരോ ഇരകളെ കണ്ടെത്തിയിരുന്നതെന്നു പൊലീസ് പറഞ്ഞു.

15 മുതല്‍ 26 വരെ വയസ്സുള്ളവരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ ഒരു യുവതിയുണ്ട്. ആത്മഹത്യ പ്രവണത കാണിക്കുന്നവരുമായി ട്വിറ്ററിലൂടെ അടുക്കുന്ന തകാഹിരോ ,സഹായിക്കാമെന്നോ ഒപ്പം മരിക്കാമെന്നോ ഇവര്‍ക്ക് വാക്ക് കൊടുക്കും. ഇതു വിശ്വസിച്ചു വീട്ടിലെത്തുന്നവരെയാണ് കൊലക്കത്തിക്ക് ഇരയാക്കിയിരുന്നത്.

കൊലയ്ക്ക് ശേഷം മൃതദേഹങ്ങള്‍ വെട്ടിനുറുക്കി കൂളറുകള്‍, ടൂള്‍ ബോക്‌സുകള്‍, പെട്ടികള്‍, എന്നിവയിലാക്കിയാണ് ഒളിപ്പിച്ചിരുന്നത്. കഴിഞ്ഞ ഹാലോവീന്‍ ദിനത്തിലാണ് ഇയാളെപ്പറ്റി സംശയം തോന്നിയതും അന്വേഷണം ആരംഭിച്ചതുമെന്നു പൊലീസ് പറഞ്ഞു. ഇയാളുടെ മാനസികനില പരിശോധിച്ച ഡോക്ടര്‍മാരുടെ സംഘം ബോധപൂര്‍വ്വമാണ് കുറ്റകൃത്യം ചെയ്തതെന്നു കണ്ടെത്തി. ഒന്‍പത് കൊലകളും താന്‍ തന്നെയാണ് ചെയ്തതെന്നു പിന്നീടു തകഹിരോ പൊലീസിനു മൊഴി നല്‍കി.

Top