ടോക്യോ : ജപ്പാനിലെ സുഷി വ്യാപാരി വാങ്ങിയ മീനിന്റെ വില കേട്ട് ആരും ഞെട്ടരുത്. വെറും 31 ലക്ഷം ഡോളര്‍ അതായത് 21.55 കോടി രൂപ. ടോക്യോയിലെ സുകിജി ഫിഷ് മാര്‍ക്കറ്റില്‍ നിന്നാണ് ട്യൂണ മത്സ്യത്തെ കിയോഷി കിമുറ എന്ന കോടീശ്വരന്‍ വാങ്ങിയത്.
278 കിലോയാണ് കിമുറ വാങ്ങിയ ട്യൂണ മത്സ്യത്തിന്റെ ഭാരം. ജപ്പാനിലെ വടക്കന്‍ തീരത്തുനിന്നാണ് ഈ ഭീമന്‍ ട്യൂണ മത്സ്യത്തെ പിടികൂടിയത്. 2013 ല്‍ അദ്ദേഹം 10 കോടിയോളം മുടക്കി ഭീമന്‍ ട്യൂണ മത്സ്യത്തെ വാങ്ങിയത് വാര്‍ത്തയായിരുന്നു.
സുഷി ഭക്ഷണങ്ങള്‍ വിളമ്പുന്ന റെസ്റ്റോറന്റ് ശൃഖലയുടെ ഉടമയാണ് കിയോഷി കിമുറ. വിലകൂടിയ ട്യൂണ മത്സ്യം ഉപയോഗിച്ചുള്ള സുഷി വിഭവങ്ങള്‍ കഴിക്കാന്‍ ആവശ്യക്കാര്‍ വരിവരിയായി എത്തുമെന്നാണ് കിമുറ പ്രതീക്ഷിക്കുന്നത്.
വിലകൂടിയ ട്യൂണ മത്സ്യം വില്‍പ്പന നടത്തിയ സുകിജി മാര്‍ക്കറ്റ് ട്യൂണ മത്സ്യങ്ങള്‍ വില്‍ക്കുന്നതില്‍ ലോകപ്രശസ്തമാണ്. 1935 ല്‍ പ്രവര്‍ത്തനം ആരംഭിച്ച സുകിജിയില്‍ എല്ലാ ദിവസവും ട്യൂണ മത്സ്യങ്ങള്‍ ലേലത്തില്‍ വില്‍ക്കാറുണ്ട്.
1995 മുതലാണ് സുകുജി മാർക്കറ്റ് പ്രവർത്തിക്കുന്നത്. ഇവിടുത്തെ ദിവസേനയുള്ള ട്യൂണ മത്സ്യങ്ങളുടെ വിൽപ്പന ലോകപ്രശസ്തമാണ്. കറുത്ത നിറമുള്ള ട്യൂണ മത്സ്യങ്ങൾക്കാണ് ജപ്പാനിൽ ആവശ്യക്കാർ കൂടുതലുള്ളത്. ഇതിന്റെ ലഭ്യത കുറവായതിനാൽ ‘കറുത്ത വജ്രം’ എന്നാണ് ഇവിടുത്തുകാർ ട്യൂണ മത്സ്യത്തെ വിളിക്കുന്നത്. ട്യൂണ മത്സ്യത്തിന്റെ ചെറിയ കഷ്ണം വാങ്ങണമെങ്കിൽ ആയിരങ്ങളാണ് വില കൊടുക്കേണ്ടത്.