കൂട്ടബലാത്സംഗത്തിന് ഇരയായി എട്ടു വയസ്സുകാരി കൊല്ലപ്പെട്ടു;പാക്ക്ബന്ധം ആരോപിച്ച് ബിജെപി

CHILD-RAPE

ജയ്പുര്‍: ജമ്മു-കശ്മീരില്‍ എട്ടു വയസ്സുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസില്‍ പാക്ക്ബന്ധം ആരോപിച്ച് രാജസ്ഥാനിലെ ബിജെപി നേതാവ് രംഗത്ത്.’ജയ് ശ്രീറാം’ എന്ന് മുഴക്കി അവര്‍ ഇന്ത്യയെ ഭിന്നിപ്പിക്കാനാണ് ശ്രമിച്ചതെന്നും, ഖാണ്ഡ്വ ലോക്‌സഭ സഭാ എംപിയായ നന്ദകുമാര്‍ സിങ് ചൗഹാന്‍ പറഞ്ഞു.

‘കഠ്വയില്‍ സംഭവിച്ച കാര്യത്തിനു പിന്നില്‍ പാക്കിസ്ഥാനാണെന്നും, കശ്മീരില്‍ ഒരു ശതമാനം ഹിന്ദുക്കള്‍ പോലുമില്ലെന്നും, പാര്‍ലമെന്റ് സ്തംഭനത്തിനെതിരെ ഉപവാസത്തില്‍ പങ്കെടുത്തു കൊണ്ട് അദ്ദേഹം വ്യക്തമാക്കി. മനുഷ്യ കുലത്തിനേറ്റ തീരാകളങ്കമാണ് ഈ സംഭവമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ജമ്മുവിലെ കഠ്വയില്‍ നിന്ന് ജനുവരി പത്തിനാണ് എട്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയത്. പട്ടിണിക്കിട്ടും മയക്കുമരുന്ന് കുത്തിവെച്ചും ഏഴുദിവസത്തോളം പിഞ്ചുകുഞ്ഞിനെ അതിക്രൂരമായി പീഡിപ്പിച്ചതിനു ശേഷം കല്ലുപയോഗിച്ച് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Top