ചെന്നൈ: ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ പേസർ ജെയിംസ് ആന്‍ഡേഴ്‌സന്‍ കളിച്ചേക്കില്ല. ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യൻ താരങ്ങളെ പ്രതിരോധത്തിലാക്കി മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് ആന്‍ഡേഴ്‌സന്‍. പരിക്കുകള്‍ അലട്ടിയേക്കുമെന്ന കാരണത്താൽ താരത്തിന് അടുത്ത മത്സരത്തില്‍ ടീം അധികൃതര്‍ വിശ്രമം അനുവദിച്ചേക്കുമെന്നാണ് സൂചന.
38 കാരനായ ആന്‍ഡേഴ്‌സന്‍ ലോകത്ത് ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റുകള്‍ നേടിയ പേസ് ബൗളറാണ്. രണ്ടാം ടെസ്റ്റ് ഫെബ്രുവരി 13 നാണു ആരംഭിക്കുക. ആന്‍ഡേഴ്‌സന് പകരം സ്റ്റ്യുവര്‍ട്ട് ബ്രോഡ് കളിച്ചേക്കും. നിലവില്‍ ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ബൗളറാണ് ബ്രോഡ്.