ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കട്ട് ഓസ്‌കര്‍ മത്സരത്തില്‍ നിന്ന് പുറത്തായി. 93-ാമത് ഓസ്‌കാര്‍ പുരസ്‌കാരത്തിന്റെ ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം കാറ്റഗറിയിലാണ് ചിത്രത്തിന് എന്‍ട്രി ലഭിച്ചിരുന്നത്. ബെസ്റ്റ് ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ ഇന്ത്യൻ ചിത്രം ബിട്ടു ഇടം നേടി. യഥാർത്ഥ കഥയെ ആസ്പദമാക്കി കരീഷ്മ ദേവ് ഡ്യൂബെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഓസ്‌കാറിനായി 27 ചിത്രങ്ങളാണ് ഇന്ത്യയില്‍ മത്സരിച്ചത്. ഗുലാബോ സിതാബോ, ചിപ്പ, ചലാംഗ്, ഡിസൈപ്പിള്‍ , ശിക്കാര, ബിറ്റര്‍ സ്വീറ്റ്, ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോൻ തുടങ്ങിയ ചിത്രങ്ങളാണ് മത്സരത്തിലുണ്ടായിരുന്നത്. അതില്‍ നിന്നാണ് ജല്ലിക്കട്ടിനെ തിരഞ്ഞെടുത്തത്.