ബിഷപ്പ് ലൈംഗിക ആരോപണങ്ങള്‍ നിഷേധിച്ചു; അറസ്റ്റ് ഉടനില്ല, മൊബൈല്‍ പിടിച്ചെടുത്തു

bishap

ജലന്ധര്‍: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തനിക്കെതിരായ കന്യാസ്ത്രീയുടെ ലൈംഗിക ആരോപണങ്ങള്‍ നിഷേധിച്ചു. ഇന്നലെ രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണിവരെ ബിഷപ്പിനെ വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു.

പീഡനം നടന്നെന്ന് പറയുന്ന ദിവസം താന്‍ കോട്ടയം കുറുവിലങ്ങാട്ടെ മഠത്തില്‍ എത്തിയിട്ടില്ലെന്നാണ് ബിഷപ്പ് മൊഴി നല്‍കിയിരിക്കുന്നത്. ഏത് അന്വേഷണത്തിനും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയനാകാനും താന്‍ തയ്യറാണെന്നും ബിഷപ്പ് അന്വേഷണ സംഘത്തോട് പറഞ്ഞു.

ബിഷപ്പിന്റെ മൊബൈല്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇത് ഫോറന്‍സിക് പരിശോധന നടത്തും. ജലന്ധറില്‍ നിന്ന് കേരളത്തില്‍ മടങ്ങിയെത്തിയ ശേഷമായിരിക്കു ഫോറന്‍സിക് പരിശോധന. ഇന്നോ നാളെയോ അന്വേഷണ സംഘം മടങ്ങിയേക്കുമെന്നാണ് സൂചന.

അതേസമയം, ബിഷപ്പിന്റെ അറസ്റ്റ് ഉടനുണ്ടായേക്കില്ല. ബിഷപ്പിനെതിരായ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും, തെളിവ് ശേഖരണം പൂര്‍ത്തിയായാല്‍ മാത്രമെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുകയുള്ളൂവെന്നും, ബിഷപ്പ് അന്വേഷണത്തോട് സഹകരിച്ചെന്നും ഡിവൈ.എസ്.പി സുഭാഷ് പറഞ്ഞു. ആവശ്യമെങ്കില്‍ വീണ്ടും ബിഷപ്പിനെ ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘം അറിയിച്ചു.

Top