കശ്മീര്‍ ഭീകരാക്രമണം; രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു

kashmirarmy

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനികരുടെ കുടുംബങ്ങള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിനു നേരെ ആക്രമണമഴിച്ചുവിട്ട രണ്ട് ഭീകരരെ സൈന്യം വധിച്ചു. ജെയ്‌ഷെ മുഹമ്മദ് ഭീകരരെയാണ് വധിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് എകെ-47 തോക്കുകള്‍ കണ്ടെടുത്തു. കേന്ദ്രപ്രതിരോധ മന്ത്രാലയ വൃത്തങ്ങളും ഈ വിവരം സ്ഥിരീകരിച്ചു.

സ്ഥലത്ത് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടോ എന്നറിയാന്‍ പരിശോധനകള്‍ തുടരുകയാണ്. സന്‍ജ്വാന്‍ സൈനിക കാമ്പിലെ ഫാമിലി ക്വാര്‍ട്ടേഴ്‌സിലാണ് ശനിയാഴ്ച പുലര്‍ച്ചെ 4.55ന് ആക്രമണമുണ്ടായത്. ഇവിടേയ്ക്ക് അതിക്രമിച്ചു കയറിയ ഭീകരര്‍ തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഈ വര്‍ഷം ഇത്തരത്തില്‍ കശ്മീരില്‍ നടക്കുന്ന ആദ്യ ആക്രമണമാണിത്. ജമ്മുവിലെ പത്താന്‍കോട്ട് ഹൈവേയില്‍ നിരവധി ഏക്കറുകളിലായി പരന്നുകിടക്കുന്നതാണ് സന്‍ജ്വാന്‍ സൈനിക കാമ്പ്.

Top