സുന്‍ജുവാന്‍ ആക്രമണത്തിലൂടെ ഭീകരര്‍ ഇന്ത്യയെ വിറപ്പിച്ചെന്ന് ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍

ന്യൂഡല്‍ഹി: സുന്‍ജുവാന്‍ സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിലൂടെ മൂന്ന് ദിവസം ഭീകരര്‍ ഇന്ത്യയെ വിറപ്പിച്ചെന്ന് ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍. ഫെബ്രുവരി പത്തിനു നടന്ന ആക്രമണത്തില്‍ തല മുതല്‍ വാലു വരെ ഇന്ത്യ വിറച്ചുപോയെന്നും സംഘടനയുടെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിലൂടെ മസൂദ് അറിയിച്ചു.

ഫെബ്രുവരി 14ന് പുറത്തിറങ്ങിയ ‘അല്‍ ഖ്വാലം’ എന്ന പ്രസിദ്ധീകരണത്തില്‍ മസൂദ് എഴുതുന്ന കോളത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
ജയ്‌ഷെ മുഹമ്മദ് സംഘടനയിലെ ‘അഫ്‌സല്‍ ഗുരു സ്‌ക്വാഡാ’ണ് സുന്‍ജുവാന്‍ അക്രമത്തിന് പിന്നിലെന്ന് നേരത്തെ മസൂദ് അവകാശപ്പെട്ടിരുന്നു.

ആയിരക്കണക്കിനു സൈനികരും ഹെലികോപ്റ്ററുകളും ടാങ്കുകളും ഇന്ത്യന്‍ സൈന്യത്തിനുണ്ട്. അക്രമത്തില്‍ മൂന്നു പേരും മരിച്ചു കഴിഞ്ഞു. ആരെ പേടിക്കുന്നതു കൊണ്ടാണ് സൈനിക ക്യാംപിലേക്ക് ടാങ്കുകള്‍ എത്തിച്ചത്, ഇന്ത്യന്‍ സൈന്യം എന്തിനാണ് സ്വന്തം കെട്ടിടങ്ങള്‍ തന്നെ തകര്‍ത്തത് സുന്‍ജുവാനിലുണ്ടായ തിരിച്ചടി വിധിയാണെന്ന് ഇന്ത്യ തിരിച്ചറിയണമെന്നും സൂദ് അഭിപ്രായപ്പെട്ടു.

Top