മകളെ പീഡിപ്പിച്ച പിതാവിന് മരണം വരെ ജീവപര്യന്തം തടവ്,70,000 രൂപ പിഴ

jail

ജയ്പൂര്‍: ഏഴുവയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവിന് മരണംവരെ ജീവപര്യന്തം തടവ്. രാജസ്ഥാനിലാണ് സംഭവം. പ്രതി 70,000 രൂപ പിഴയടക്കാനും കോടതി വിധിച്ചു. ജാല്‍വാറിലെ പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

കേസില്‍ 26 സാക്ഷികളെ വിസ്തരിച്ച കോടതി 51 രേഖകളും പരിശോധിച്ചു. ജാല്‍വാര്‍ സ്വദേശിയായ മുഹമ്മദ് റയീസിനെയാണ് കോടതി ശിക്ഷിച്ചത്. പെണ്‍കുട്ടിക്ക് രണ്ട് മാസം പ്രായമുള്ളപ്പോള്‍ അമ്മ മരിച്ചു. പിന്നീട് പിതാവാണ് കുട്ടിയെ സംരക്ഷിച്ചിരുന്നത്. സ്‌കൂളിലെ കൗണ്‍സിലിങ്ങിലാണ് പിതാവില്‍നിന്ന് തുടര്‍ച്ചയായി ലൈംഗീക പീഡനം ഏല്‍ക്കേണ്ടിവന്ന അനുഭവം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഇവര്‍ ശിശുക്ഷേമ സമിതിയെ വിവരമറിയിക്കുകയായിരുന്നു.

2017 ഡിസംബറില്‍ ശിശുക്ഷേമ സമിതി കുട്ടിയെ ഏറ്റെടുക്കുകയായിരുന്നു.

Top