ബാലനെ തീകൊളുത്തി കൊലപ്പെടുത്തി; ജയ്ശ്രീറാം വിളിച്ചില്ലെന്ന് മൊഴി

ചാന്ദൗളി: ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരില്‍ ബാലനെ തീകൊളുത്തി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ചാന്ദൗളിയിലാണു പതിനഞ്ചുകാരനായ മുസ്ലിം ബാലന്‍ കൊല ചെയ്യപ്പെട്ടത്. തീവയ്പില്‍ പരിക്കേറ്റു കാശിയിലെ കബിര്‍ ചൗര ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു മരണം.

കുട്ടിക്ക് 60 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ജയ് ശ്രീറാം വിളിക്കാന്‍ ഒരു കൂട്ടം ആളുകള്‍ തന്നെ നിര്‍ബന്ധിച്ചിരുന്നെന്നും ഇതിനു വിസമ്മതിച്ചതിനെ തുടര്‍ന്ന് തന്റെ ശരീരത്തില്‍ തീ കൊളുത്തുകയായിരുന്നെന്നും കുട്ടി പറഞ്ഞതായി ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. എന്നാല്‍ പൊലീസ് പറയുന്നത് കുട്ടി സ്വയം തീ കൊളുത്തി എന്നാണ്. ചാന്ദൗളി എസ്.പി സന്തോഷ് കുമാര്‍ സിംഗും ഈ വാദം ഉന്നയിച്ചു. കുട്ടിയുടെ മൊഴി തെറ്റാണെന്നും കുട്ടി സ്വയം തീ കൊളുത്തിയതാണെന്നും സിസിടിവി ദൃശ്യങ്ങള്‍ ഇതാണു സാധൂകരിക്കുന്നതെന്നും എസ്.പി പറഞ്ഞു.

Top