jagadish-ganesh kumar-saritha nair

പത്താനാപുരം: സോളര്‍ കേസ് മുഖ്യപ്രതി സരിത എസ്. നായര്‍ പുറത്തുവിടുന്ന കത്തുകള്‍ക്കു പിന്നില്‍ ഗണേഷ് കുമാര്‍ എംഎല്‍എയാണെന്ന് പത്തനാപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി നടന്‍ ജഗദീഷ്.

പത്തനാപുരത്ത് യുഡിഎഫ് പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെളിവാരിയെറിയുന്നതിനുവേണ്ടി അദ്ദേഹം ഉപയോഗിക്കുന്ന സ്‌ഫോടകവസ്തു ആരാണെന്നും എന്താണെന്നും നിങ്ങള്‍ക്കറിയാം. ആ സ്‌ഫോടകവസ്തു ഓരോ ദിവസവും ഓരോ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. ആ കത്തുകള്‍ എഴുതിക്കൊടുക്കുന്നത് ആരാണെന്ന് എല്ലാവര്‍ക്കുമറിയമെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.

എന്റെ സുഹൃത്തിന്റെ കൈപ്പട എനിക്കു നന്നായിട്ട് അറിയാം. മുപ്പതുവര്‍ഷം ഒരുമിച്ചു പ്രവര്‍ത്തിച്ചതല്ലേ. ആ കൈപ്പട ഇവിടെ ചിലവാകില്ല. ഗണേഷ് ഒരുകാലത്ത് തന്റെ അടുത്ത സുഹൃത്തായിരുന്നു. ഇപ്പോള്‍ വഴിവിട്ട ജീവിതം നയിക്കുന്ന അദ്ദേഹവുമായി സഹകരിക്കാറില്ലെന്നും ജഗദീഷ് വ്യക്തമാക്കി.

Top