എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സ്വിസ് പടയെ പരാജയപ്പെടുത്തി ഇറ്റലി

റോം: യൂറോകപ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിജയഭേരിമുഴക്കി ഇറ്റലി. ഗ്രൂപ്പ് എ യിലെ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെയാണ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഇറ്റലി പരാജയപ്പെടുത്തിയാണ് ഇറ്റലിയുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം. യുവതാരം മാനുവേല്‍ ലോക്കാട്ടെല്ലിയുടെ ഇരട്ട ഗോളുകളാണ് ഇറ്റലിക്ക് വിജയം സമ്മാനിച്ചത്.

സിറോ ഇമ്മൊബിലെയാണ് മൂന്നാം ഗോള്‍ ഇറ്റലിയ്ക്കായി നേടിയത്. മത്സരത്തിലുടനീളം സമ്പൂര്‍ണ ആധിപത്യം ഇറ്റലിയ്‌ക്കൊപ്പമായിരുന്നു. 26 മിനുട്ടില്‍ തന്നെ ലോക്കട്ടെല്ലി ഗോള്‍വേട്ട ആരംഭിച്ചു. ഇറ്റലിയുടെ ആക്രമണം തടുക്കാനായി സ്വിറ്റ്‌സര്‍ലന്‍ഡ് പ്രതിരോധം ശക്തമാക്കിയെങ്കിലും 20ാം മിനിട്ടില്‍ ഇറ്റലിയുടെ പ്രതിരോധതാരം ചെല്ലിനി ഗോള്‍ നേടി.

എന്നാല്‍ വാറിന്റെ സഹായത്തോടെ റഫറി ഗോള്‍ അസാധുവാക്കി. ഗോളടിക്കും മുന്‍പ് പന്ത് ചെല്ലിനിയുടെ കൈയ്യില്‍ തട്ടിയതുമൂലമാണ് ഗോള്‍ നിരസിച്ചത്. പിന്നാലെ പരുക്കേറ്റ ചെല്ലിനി കളിയില്‍ നിന്നും പിന്മാറി.

Top