‘യൂറോപ്പില്‍ ഇസ്ലാമിന് സ്ഥാനമില്ല’; ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി

റോം: ഇസ്ലാമിന് യൂറോപ്പില്‍ സ്ഥാനമില്ലെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി. ഇസ്ലാമിക സംസ്‌കാരവും യൂറോപ്യന്‍ നാഗരികതയും പൂര്‍ണമായി പൊരുത്തപ്പെടുന്നില്ല. ശരീഅത്ത് നിയമം ഇറ്റലിയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ജോര്‍ജിയ മെലോണി വ്യക്തമാക്കി.

ഇസ്ലാമിക സംസ്‌കാരവും യൂറോപ്യന്‍ നാഗരികതയുടെ മൂല്യങ്ങളും അവകാശങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ട്. നമ്മുടെ നാഗരികതയുടെ മൂല്യങ്ങള്‍ വ്യത്യസ്തമാണെന്നും ജോര്‍ജിയ മെലോണി ചൂണ്ടിക്കാട്ടി. റോമില്‍ ബ്രദേഴ്സ് ഓഫ് ഇറ്റലി പാര്‍ട്ടി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മെലോണി.

രണ്ടാം ലോക മഹായുദ്ധത്തിനും ബെനിറ്റോ മുസോളിനിക്കും ശേഷം ഇറ്റലിയില്‍ അധികാരത്തിലേറുന്ന തീവ്ര വലതുപക്ഷ, ദേശീയവാദ സര്‍ക്കാരാണ് 45കാരിയായ ജോര്‍ജിയ മെലോണിയുടേത്. ബ്രദേഴ്സ് ഓഫ് ഇറ്റലി പാര്‍ട്ടി (ഫ്രാറ്റെല്ലി ഡി ഇറ്റാലിയ) നേതാവായ മെലോണിയുടെ ആരാധ്യപുരുഷന്‍ ഇറ്റാലിയന്‍ ഏകാധിപതിയും ഫാഷിസത്തിന്റെ സ്ഥാപകനുമായ മുസോളിനിയാണ്.മുസ്‌ലിംകളോടും ലിംഗ, ലൈംഗിക ന്യൂനപക്ഷങ്ങളോടും കടുത്ത വെറുപ്പും വിദ്വേഷവും വെച്ചു പുലര്‍ത്തുന്ന മെലോണി വലിയ വേദികളിലൊക്കെ തന്റെ തീവ്രവാദ നിലപാടുകള്‍ തുറന്നു പറയാറുണ്ട്.

Top